Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 4:59 AM GMT Updated On
date_range 2018-04-15T10:29:57+05:30പുല്ലങ്കോട് എസ്റ്റേറ്റിൽ വീണ്ടും വന്യമൃഗത്തിെൻറ കാൽപാടുകൾ; കടുവയുടേതെന്ന് നിഗമനം
text_fieldsകാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റിൽ വീണ്ടും വന്യമൃഗങ്ങളുടെ കാൽപാടുകൾ കണ്ടെത്തി. ഇത് കടുവയുടെ കാൽപാടുകളാണെന്നാണ് നിഗമനം. എസ്റ്റേറ്റിൽ മൂന്നിടങ്ങളിൽ കടുവയെ കണ്ടിരുന്നു. ആശങ്ക പരന്നതോടെ തൊഴിലാളികളും നാട്ടുകാരും ഭീതിയിലായിരിക്കുകയാണ്. വനത്തോട് ചേർന്ന പ്രദേശത്താണ് വീണ്ടും കടുവയുടേതെന്ന് തോന്നുന്ന കാൽപാടുകൾ കാണപ്പെട്ടത്. കണ്ണത്ത്-ചെങ്കോട് മലവാരങ്ങളോട് ചേർന്ന 52 ഏരിയയിലാണ് കാൽപാടുകൾ. ഇവിടെ നിന്ന് ഒരു കിലോമീറ്റർ ദൂരത്തുള്ള മേലേ കാളികാവ് ജനവാസകേന്ദ്രത്തിൽ രണ്ടാഴ്ച മുമ്പ് ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ കാട്ടുപന്നി ചത്തിരുന്നു. തൊട്ടടുത്ത ദിവസം പുല്ലങ്കോട് എസ്റ്റേറ്റിൽ കടുവയുടെ മുന്നിലകപ്പെട്ട രണ്ട് ടാപ്പിങ് തൊഴിലാളികളും അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. എസ്റ്റേറ്റിലെ വള്ളിപ്പൂള, ചിങ്കക്കല്ല് ഭാഗത്തും കടുവ കാട്ടുപന്നിയെ അക്രമിക്കുന്നത് ടാപ്പിങ് തൊഴിലാളികൾ കണ്ടിട്ടുണ്ട്. എസ്റ്റേറ്റിലെ കാവൽക്കാരനും കടുവയെ നേരിൽ കണ്ടിരുന്നു. ചേനപ്പാടി, പുല്ലങ്കോട്, ചെങ്കോട്, കണ്ണത്ത് മലവാരങ്ങളോട് ചേർന്ന പ്രദേശമായതിനാൽ കാട്ടാനകളുെടയും ചെന്നായകളുെടയും കാട്ടുപന്നികളുെടയും അക്രമണങ്ങൾക്ക് പുറമെയാണ് കടുവയുടെ സാന്നിധ്യം കൂടി കാണപ്പെടുന്നത്. എസ്റ്റേറ്റ് അധികൃതർ വനംവകുപ്പിന് പരാതിപ്പെെട്ടങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
Next Story