Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅര മണിക്കൂറിനൊടുവിൽ...

അര മണിക്കൂറിനൊടുവിൽ പെരിന്തൽമണ്ണയിൽ പിറന്നത് ലോക റെക്കോഡ്

text_fields
bookmark_border
പെരിന്തൽമണ്ണ: ശ്വാസമടക്കിപ്പിടിച്ച് നാടും നഗരവും കാത്തിരുന്ന . പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം, വിന്നർ മാർഷ്യൽ ആർട്സ് സ്പോർട്സ് അക്കാദമി സ്ഥാപകനും മുഖ്യ പരിശീലകനുമായ ഡോ. വിന്നർ ഷെരീഫ്, രാജേഷ് മാർത്താണ്ഡം എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. രാജേഷ്‌ മാർത്താണ്ഡം കാറിന് മുകളിൽ ശീർഷാസനത്തിൽനിന്ന് ഡോ. വിന്നർ ഷെരീഫ് കണ്ണുകെട്ടി കാറോടിച്ചായിരുന്നു റെക്കോഡ് ചരിത്രത്തിലേക്കുള്ള ചുവടുവെപ്പ്. പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് സമീപത്ത് നിന്നാരംഭിച്ച സാഹസിക യാത്ര ബൈപാസ് റോഡിൽ വള്ളുവനാട് സാംസ്കാരിക മഹോത്സവ വേദിയിലാണ് സമാപിച്ചത്. ജീവിതത്തിനും മരണത്തിനുമിടക്കുള്ള സാഹസിക പ്രകടനം കാണാൻ പതിനായിരങ്ങളാണ് എത്തിയത്. വള്ളുവനാട് തനിമ സാംസ്കാരിക മഹോത്സവ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയോടൊപ്പം ശനിയാഴ്ച വൈകീട്ട് നാലിനാണ് സാഹസിക യാത്ര നടന്നത്. റെക്കോഡ് പ്രകടനം നടത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അംഗീകാരം നേരത്തേ ലഭിച്ചിരുന്നു. തുടർന്ന്, ജഡ്ജ്മ​െൻറി​െൻറ പരിശോധനകൾക്ക് വിധേയമായ ശേഷമാണ് സാഹസിക പ്രകടനം ആരംഭിച്ചത്. യു.ആർ.എഫ് അഡ്ജൂഡിക്കേറ്റും ഗിന്നസ് റെക്കോഡ് ഹോൾഡറുമായ സത്താർ ആദൂരാണ് റെക്കോഡ് പ്രകടനം വിലയിരുത്താനെത്തിയത്. തുടർന്ന്, വേദിയിൽ വെച്ചുതന്നെ ലോക റെക്കോഡ് ജേതാക്കൾക്ക് യു.ആർ.എഫ് ലോക റെക്കോഡി​െൻറ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. വിന്നർ ഷെരീഫി​െൻറ നേതൃത്വത്തിൽ നേരേത്ത അഞ്ച് റെക്കോഡുകൾ നേടി പെരിന്തൽമണ്ണ ചരിത്രത്തിലിടം പിടിച്ചിരുന്നു. ഹോളിവുഡ് ചാനലുകളിലും മറ്റും കണ്ടുവരുന്ന തരത്തിലുള്ള സാഹസിക പ്രകടനത്തിനാണ് ജനം സാക്ഷ്യം വഹിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story