Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസിൽ കടത്തിയ 1.25 കോടി...

ബസിൽ കടത്തിയ 1.25 കോടി രൂപയുടെ സ്വർണം പിടികൂടി

text_fields
bookmark_border
കുഴൽമന്ദം (പാലക്കാട്): പാലക്കാട്-തൃശൂർ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിൽ കടത്താൻ ശ്രമിച്ച 1.25 കോടിയുടെ സ്വർണം എക്സൈസ് പിടികൂടി. 4.223 കിലോ സ്വർണാഭരണമാണ് രാജസ്ഥാൻ സ്വദേശിയായ പിൻറു സിങ് എന്നയാളിൽനിന്ന് പിടികൂടിയത്. ബാഗിനുള്ളിൽ രഹസ്യ അറ നിർമിച്ച് വസ്ത്രങ്ങൾക്കിടയിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്. ദേശീയപാത ചിതലി ജങ്ഷനിൽ എക്സൈസ് നടത്തിയ റെയ്ഡിലാണ് ഇയാൾ കുടുങ്ങിയത്. എക്സൈസ് ഇൻസ്പെക്ടർ ജി. ഉദയകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പരിശോധനയിൽ 13 കിലോഗ്രാം സ്വർണവും അരക്കോടി രൂപയുടെ വജ്രവും പിടികൂടിയിരുന്നു. പാലക്കാട് അസി. എക്സൈസ് കമീഷണർ എം.എസ്. വിജയൻ, ആലത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജശേഖരൻ എന്നിവർ പ്രതിയെ ചോദ്യം ചെയ്തു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് സ്വർണം കേരളത്തിലേക്ക് എത്തിച്ചതെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ആർക്കുവേണ്ടിയാണ് സ്വർണം കടത്തിയെന്നത് അന്വേഷിക്കുകയാണെന്നും അധികൃതർ പറഞ്ഞു. പിടിച്ചെടുത്ത സ്വർണം വാണിജ്യ നികുതി വകുപ്പിന് കൈമാറി. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ജി. ഉദയകുമാർ, പ്രിവൻറിവ് ഓഫിസർമാരായ സെയ്ദ് മുഹമ്മദ്, മനോജ് കുമാർ, സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ രാജേഷ്, സജീവ്, മധു, പ്രേമകുമാരി, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story