Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.എം.എ.വൈ പദ്ധതിയിൽ...

പി.എം.എ.വൈ പദ്ധതിയിൽ 17,843 വീടുകൾകൂടി

text_fields
bookmark_border
മഞ്ചേരി: പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതിയിലേക്ക് നേരത്തെ ജാതി സെൻസസ് വഴി തയാറാക്കിയ പട്ടികയേക്കാൾ കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്താൻ സംസ്ഥാനത്തിന് നിർദേശം. ഇതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി (ലൈഫ്) പട്ടികയിൽനിന്ന് കേന്ദ്ര മാനദണ്ഡമനുസരിച്ച് അർഹരെ തെരഞ്ഞെടുക്കാൻ സർക്കാർ തീരുമാനിച്ചു. 2011ൽ നടത്തിയ സെൻസസിൽ സംസ്ഥാനത്ത് ആദ്യ പട്ടികയിൽ വന്നത് 75,709 കുടുംബങ്ങളും ഇതിൽ വീടിന് പൂർണമായും അർഹരെന്ന് പിന്നീട് കണ്ടെത്തിയത് 24,588 കുടുംബങ്ങളുമാണ്. എന്നാൽ, 2016-17, 17-18 വർഷങ്ങളിൽ സംസ്ഥാനത്തിന് പി.എം.എ.വൈയിൽ കിട്ടിയ വീടുകളുടെ ക്വാട്ട 42,431 ആണ്. ഇനിയും 17,843 കുടുംബങ്ങളെക്കൂടി ഭവനപദ്ധതിയിൽ ഉൾപ്പെടുത്താനാണ് അനുമതി. 13 അർഹത മാനദണ്ഡങ്ങളാണ് പി.എം.എ.വൈ പദ്ധതിക്ക് ഗുണഭോക്താവായി തെരഞ്ഞെടുക്കാൻ കേന്ദ്രം നിർദേശിച്ചത്. 1,63,507 കുടുംബങ്ങളാണ് സ്ഥലമുണ്ടായിട്ടും വീടില്ലാത്തവരായി ലൈഫ് പദ്ധതി സർവേയിൽ കണ്ടെത്തിയത്. വീണ്ടും സർവേ നടത്തി പി.എം.എ.വൈ പദ്ധതിയിലേക്ക് 17,843 കുടുംബങ്ങളെ കണ്ടെത്താനാണ് ശ്രമം. നാലുലക്ഷം രൂപയാണ് വീടിന്. ഗുണഭോക്താവും തദ്ദേശസ്ഥാപനവും സംസ്ഥാന സർക്കാറും 50,000 രൂപ വീതം വഹിക്കണം. ബാക്കി കേന്ദ്രം നൽകും. ഗുണഭോക്താക്കളെ ഫീൽഡ് തലത്തിൽ സെൻസസ് പ്രകാരമുള്ള മാനദണ്ഡങ്ങൾവെച്ച് കണ്ടെത്തും. ഇതിനുപുറമെ ജാതി സെൻസസിലും ലൈഫ് പദ്ധതി സർവേയിലും ഭവനരഹിതരായി കണക്കാക്കപ്പെടാതെ പോയ അർഹരായ മറ്റ് കുടുംബങ്ങളുണ്ടെങ്കിൽ പരിഗണിക്കും. ഈ പട്ടിക ഗ്രാമസഭയുടെയും അപ്പലറ്റ് അതോറിറ്റിയുടെയും അംഗീകാരം വാങ്ങി പ്രസിദ്ധപ്പെടുത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story