Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:14 AM GMT Updated On
date_range 11 April 2018 5:14 AM GMTകൈപിടിക്കാൻ ആളെത്തി, 11 കുട്ടികൾ കുടുംബത്തിലേക്ക്
text_fieldsbookmark_border
മലപ്പുറം: രക്ഷിതാക്കളുടെ തണലില്ലാെത ബാലഭവനിൽ കഴിഞ്ഞ 11 കുട്ടികൾക്ക് ഇനി രണ്ടുമാസം കുടുംബമുണ്ടാകുന്നു. വിവിധ കാരണങ്ങളാൽ സ്വന്തം രക്ഷിതാക്കളുടെ കൂടെ താമസിക്കാൻ സാധിക്കാത്തവരെ പോറ്റി വളർത്തുന്ന (ഫോസ്റ്റർ കെയർ) പദ്ധതിയുടെ ഭാഗമായാണ് കുട്ടികളെ കൈമാറുന്നത്. ജില്ലയിലെ ഗവ. ചിൽഡ്രൻസ് ഹോമുകളിൽ താമസിക്കുന്ന കുട്ടികളെ രണ്ടുമാസത്തെ അവധിക്കാലത്താണ് മറ്റു കുടുംബങ്ങൾക്ക് നൽകുക. വീടുകളിലെ സാഹചര്യം പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ ഒരു അനുഭവം നൽകുന്നതിനുമായാണ് പദ്ധതി. കേരള സർക്കാർ-വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്. ജില്ലയിലെ നാലാം വർഷമാണ് പദ്ധതി നടപ്പാക്കുന്നത്. എട്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉൾെപ്പടെ 11 കുട്ടികൾക്ക് ഇത്തവണ കുടുംബത്തിെൻറ തണലുണ്ടാകും. കുട്ടികളെ വിവിധ കുടുംബങ്ങളിലേക്ക് വിട്ടുനൽകുന്ന ചടങ്ങ് ബുധനാഴ്ച രാവിലെ 10ന് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ ഉദ്ഘാടനം ചെയ്യും. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story