Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:02 AM GMT Updated On
date_range 2018-04-11T10:32:59+05:30ഉരുകിയൊലിക്കുന്ന ചൂട്; മെഡിക്കൽ കോളജ് ഒ.പി മുറ്റത്തെ ഷെഡിലേക്ക് മാറ്റി
text_fieldsഡോക്ടർമാരുടെ നടപടി പ്രതിേഷധ ഭാഗമായി മഞ്ചേരി: കൊടുംചൂട് സഹിക്കാനാവാതെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്ങിനിറഞ്ഞ ഹാളിലെ ഒ.പി പ്രവർത്തനം താളം തെറ്റി. ചൂടിൽ വീർപ്പുമുട്ടിയ ഡോക്ടർമാർ പ്രതിഷേധ ഭാഗമായി ഒ.പി പ്രവർത്തനം പണിതീരാത്ത മുറ്റത്തെ താൽക്കാലിക ഷെഡിലേക്ക് മാറ്റി. 300 രോഗികൾക്കുള്ള സൗകര്യം മാത്രമുള്ള ഒ.പി ഹാളിൽ 2000ഓളം രോഗികളും ജീവനക്കാരും ഡോക്ടർമാരും തിങ്ങിനിറഞ്ഞ സ്ഥിതിയാണുള്ളത്. നിന്നുതിരിയാൻ സൗകര്യമില്ലാത്ത ക്യാബിനുകളിൽ ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും ഹൗസ് സർജൻസി ചെയ്യുന്നവർക്കും രോഗികൾക്കും ഒരുമിച്ചിരിക്കാൻ കഴിയില്ല. ഒ.പി ബ്ലോക്ക് എയർ കണ്ടീഷൻ ചെയ്യലുൾപ്പെടെ വിവിധ പദ്ധതികൾ ഉൾപ്പെടുത്തി 1.7 കോടി രൂപയുടെ പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങളായി. ഇതുസമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർ താൽപര്യമെടുക്കുന്നില്ലെന്നാണ് ഡോക്ടർമാരുടെ പരാതി. ആറുമാസം കൊണ്ട് തീർക്കേണ്ട പ്രവൃത്തിയുടെ കരാർവെച്ചത് നവംബർ മധ്യത്തിലാണ്. ചൂട് അസഹ്യമായാൽ വ്യാഴാഴ്ചയും ഒ.പി പുറത്തുതന്നെ തുടരും. രോഗികളെ വരിവരിയായി ഹാളിലേക്ക് വിടാനാണ് ആലോചനയെന്ന് സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ പറഞ്ഞു. നവീകരണം ഊർജിതമാക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story