Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെള്ളമില്ല: മങ്കട ഗവ....

വെള്ളമില്ല: മങ്കട ഗവ. ആശുപത്രിയില്‍ കിടത്തി ചികിത്സ അവതാളത്തിൽ

text_fields
bookmark_border
മങ്കട: വേനലായതോടെ കിണറുകൾ വറ്റിയതിനാൽ മങ്കട ഗവ. ആശുപത്രി പ്രവര്‍ത്തനം അവതാളത്തിൽ. ഇതുമൂലം ഒരാഴ്ചയായി കിടത്തി ചികിത്സ ഭാഗികമാണ്. രോഗികളെ വൈകീട്ടുവരെ മാത്രമാണ് കിടത്തി ചികിത്സിക്കുന്നത്. കഴിഞ്ഞവേനലിലും ഇതുതന്നെയായിരുന്നു അവസ്ഥ. പനിയും മറ്റു പകര്‍ച്ചവ്യാധികളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ആശുപത്രി പ്രവർത്തനം അവതാളത്തിലാവുന്നത്. ദിനേനെ ശരാശരി 600ലധികം ഒ.പി ഇപ്പോഴും ആശുപത്രിയിലുണ്ട്. ഒരു ഓപണ്‍ കിണറും കുഴല്‍ കിണറുമുണ്ടെങ്കിലും വേനലാകുന്നതോടെ കിണറുകളിലെ വെള്ളം വറ്റും. കിണര്‍ നേരത്തേതന്നെ വറ്റി. അവശേഷിക്കുന്ന കുഴല്‍കിണറിലെ വെള്ളമാണ് അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇതും താമസിയാതെതീരും. വര്‍ഷങ്ങളായി തുടരുന്ന ഈ അവസ്ഥക്ക് പരിഹാരം കാണണമെന്നും പുതിയ പദ്ധതികള്‍ ആശുപത്രിക്കുവേണ്ടി നടപ്പാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാൻ അധികൃതർ നടപടിയെടുക്കുന്നില്ല. കഴിഞ്ഞവര്‍ഷം വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകള്‍ വിഷയത്തില്‍ ഇടപെടുകയും വെള്ളപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപെടുകയും ചെയ്തിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം കമ്മിറ്റി കുഴല്‍കിണര്‍ കുഴിച്ച് വെള്ളം നല്‍കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാല്‍, സാങ്കേതിക-നിയമ തടസ്സങ്ങള്‍ കാരണം അതും നടന്നില്ല. ഇതേത്തുടർന്ന് മങ്കട ചന്തക്കുളം നിന്നിരുന്ന ഭാഗത്തുള്ള പൊതുകിണറില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് ആശുപത്രിക്കുവേണ്ടി കുടിവെള്ള പദ്ധതിയായി ഉപയോഗിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍, ആശുപത്രി മാനേജ്‌മ​െൻറ് കമ്മിറ്റി ഇക്കാര്യം തീരുമാനിക്കുകയും മങ്കട ഗ്രാമപഞ്ചായത്ത് അനുമതി നല്‍കുകയും ചെയ്തതാണ്. എന്നാല്‍, ഒരു പ്രവർത്തനവും ഇതിനായി നടത്തിയിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story