Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:26 AM GMT Updated On
date_range 10 April 2018 5:26 AM GMTഈ വേനൽക്കാലത്ത് അട്ടപ്പാടിയിൽ പൊലീസ് 'ആടും പാടും'
text_fieldsbookmark_border
അഗളി: അട്ടപ്പാടിയെ ലഹരിമുക്തമാക്കാനും ജനങ്ങളുമായി സൗഹൃദം വർധിപ്പിക്കാനും പുതിയ രീതികളുമായി പൊലീസ്. 'ഒരു വേനൽക്കാല നിനവ്' പേരിൽ കുട്ടികളിലെ സർഗാത്മക കഴിവ് പ്രോത്സാഹിപ്പിക്കുകയും പഠനത്തിൽ താൽപര്യം വർധിപ്പിക്കുകയും വഴി പുതുതലമുറയെ ലഹരിമുക്തമാക്കുകയാണ് ലക്ഷ്യം. നഴ്സറി കുട്ടികൾ മുതൽ മുതിർന്നവരെ വരെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്. വൈകീട്ട് അഞ്ചോടെ പലഹാരങ്ങളും മിഠായി പൊതിയുമായി പൊലീസ് വാഹനങ്ങൾ ഊരുകളിലെത്തും. ഊരുമൂപ്പൻ, എസ്.ടി പ്രൊമോട്ടർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ച് ഊരിലെ പ്രധാന വിഷയങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യും. ലഹരി ഉപയോഗമുണ്ടാക്കുന്ന ദൂഷ്യ വശങ്ങളെക്കുറിച്ച് ഊരുവാസികൾക്ക് ഉപദേശവും നൽകും. പരമ്പരാഗത ആട്ടവും പാട്ടുമെല്ലാമുണ്ടാകും. കുട്ടികൾക്ക് കൗതുകകരവും വിജ്ഞാനപ്രദവുമായ സിനിമകൾ പ്രദർശിപ്പിക്കും. അട്ടപ്പാടിയിലെ 192 ആദിവാസി ഊരിലും പദ്ധതിയുമായി ഈ വേനൽക്കാലത്തുതന്നെ എത്താനാണ് ലക്ഷ്യമിടുന്നത്. അഗളി സർക്കിൾ ഇൻസ്പെക്ടർ സലീഷ് എൻ. ശങ്കറാണ് പദ്ധതിക്ക് രൂപം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story