Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:08 AM GMT Updated On
date_range 10 April 2018 5:08 AM GMTഫുട്ബാൾ നാട്ടരങ്ങ്
text_fieldsbookmark_border
വേങ്ങര: 13 വർഷം മുമ്പ് അപകടത്തിൽ മരിച്ച കളിക്കൂട്ടുകാരെൻറ സ്മരണയിൽ ഗ്രാമത്തിലെ മുഴുവൻ സ്പോർട്സ് ക്ലബുകളെയും അണിനിരത്തി കാൽപ്പന്തുകളിയുടെ നാട്ടരങ്ങിന് തുടക്കം. വലിയോറ പരപ്പിൽപാറ യുവജന സംഘത്തിെൻറ നേതൃത്വത്തിൽ വലിയോറപ്പാടത്ത് ഒരുക്കിയ മൈതാനിയിലാണ് ടൂർണമെൻറ് തുടങ്ങിയത്. വെള്ളപ്പൊക്കത്തിൽ വലിയോറപ്പാടത്ത് മൂടിക്കിടന്ന വെള്ളത്തിൽ കളിക്കവെ വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞ വെട്ടൻ രതീഷിെൻറ സ്മരണയുയർത്തി വലിയോറയിലെ എട്ട് ക്ലബുകളെ അണിനിരത്തിയാണ് 'വലിയോറ സൂപ്പർ ലീഗ് -18' ഫുട്ബാൾ ടൂർണമെൻറ് നടക്കുന്നത്. മുൻ സന്തോഷ് ട്രോഫി താരം സുബൈർ കളി ഉദ്ഘാടനം ചെയ്തു. അസീസ് കൈപ്രൻ അധ്യക്ഷത വഹിച്ചു. എൻ. സഹീർ അബ്ബാസ് സ്വാഗതം പറഞ്ഞു. മത്സരങ്ങൾക്ക് തുടക്കം കുറിച്ച് പഴയകാല കളിക്കാർ ബൂട്ടണിഞ്ഞത് കാണികളിൽ ആവേശമായി. ചെള്ളി ആലസ്സൻ ആദ്യ മത്സരം നിയന്ത്രിച്ചു. ഉദ്ഘാടന വേദിയിൽ പൗരപ്രമുഖരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആശംസകളർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story