Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത: സർവകക്ഷി...

ദേശീയപാത: സർവകക്ഷി യോഗം നാ​ളെ

text_fields
bookmark_border
ഇരകൾക്ക് പറയാനുള്ളത് മലപ്പുറം: 45 മീറ്റർ ദേശീയപാത സ്ഥലമെടുപ്പ് സർവേയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച തിരുവനന്തപുരത്ത് സർവകക്ഷിയോഗം ചേരും. ജനപ്രതിനിധികൾ മാത്രമാണ് പെങ്കടുക്കുന്നത്. സമരസമിതികളോ ഇരകളോ അതിലുണ്ടാവില്ല. ഇരകൾക്കും ചിലത് ബോധിപ്പിക്കാനുണ്ട്. അവയിൽ ചിലത് ഇതാണ്: -നിലവിലെ റോഡി​െൻറ മധ്യഭാഗത്തുനിന്ന് 22.5 മീറ്റർ വീതിയിൽ സ്ഥലമെടുത്ത് പാത വികസിപ്പിക്കുക -ദർഗ, ആരാധനാലയങ്ങൾ എന്നിവ സംരക്ഷിക്കാൻ വീടുകൾ പൊളിക്കുന്ന രീതിയിൽ തയാറാക്കിയ അലൈൻമ​െൻറ് പുനഃപരിശോധിക്കുക -ചിലയിടങ്ങളിൽ 45 മീറ്റർ വീതിയിൽ പുതുതായി സ്ഥലമെടുത്ത് പാത നിർമിക്കുന്നത് ഒഴിവാക്കുക -50 മീറ്റർ വീതിയുള്ള കൊളപ്പുറത്ത് 500 മീറ്റർ നീളത്തിൽ റോഡിൽനിന്ന് മാറി 45 മീറ്റർ വീതിയിൽ വീണ്ടും സ്ഥലമെടുക്കുന്നത് ഒഴിവാക്കുക -50 മീറ്ററോ അതിൽ കൂടുതലോ വീതിയിൽ അരീത്തോട്, വലിയപറമ്പ് ഭാഗങ്ങളിൽ നിലവിലെ പാതയുടെ വശങ്ങളിൽ സർക്കാർ ഭൂമി ലഭ്യമാണ്. ഇത് ഉപയോഗപ്പെടുത്തുക. ഇതിന് പുറമെ സ്ഥലം ആവശ്യമാണെങ്കിൽ ഇൗ ഭാഗങ്ങളിൽ രണ്ട് മീറ്ററോളം ഭൂമി വിട്ടുതരാമെന്ന സമരസമിതി നിർദേശം പരിഗണിക്കുക -കുറ്റിപ്പുറം മൂടാൽ, അരീത്തോട്, വലിയപറമ്പ്, െകാളപ്പുറം എന്നിവിടങ്ങളിൽ സമാന്തരപാത നിർമിക്കുന്നത് ഒഴിവാക്കുക -മൂടാൽ ദർഗ സംരക്ഷിക്കാൻ അലൈൻമ​െൻറ് മാറ്റിയതോടെ സാധാരണക്കാരുടെ 30ഒാളം വീടുകൾ പൊളിക്കേണ്ട സാഹചര്യമുണ്ട്. മൂടാൽ പള്ളിയുടെ മുൻഭാഗത്തെ പാത ഉപയോഗപ്പെടുത്തിയാൽ ഇൗ വീടുകൾ സംരക്ഷിക്കപ്പെടും -വളാേഞ്ചരി ബൈപാസിനായി സാധാരണക്കാരുടെ വീടുകൾ പൊളിക്കുന്ന രീതിയിലാണ് ഇപ്പോൾ അടയാളപ്പെടുത്തിയിരിക്കുന്നത്്. വീടുകൾക്ക് മുന്നിലെ ഒഴിഞ്ഞ വയൽ ഉപയോഗപ്പെടുത്തിയാൽ വീടുകൾ സംരക്ഷിക്കപ്പെടും -പുതുതായി നിർമിക്കുന്ന സ്വാഗതമാട്-പാലച്ചിറമാട് ബൈപാസ് ഒഴിവാക്കി നിലവിലെ പാതതന്നെ ഉപയോഗിക്കുക -ചേലേമ്പ്രയിൽ പുതിയ അലൈൻെമൻറ് അനുസരിച്ച് 60 വീടുകളും 110 കടകളും നഷ്ടപ്പെടും. ഇവിടെ ഇടിമൂഴിക്കൽ റീ അലൈൻമ​െൻറ് പ്രൊപ്പോസൽ അനുസരിച്ച് 20 വീടുകളും ആറ് വാണിജ്യ സ്ഥാപനങ്ങളുമാണ് നഷ്ടമാവുക. ഇത് നടപ്പാക്കുക. ജനപ്രതിനിധികളോട്... എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തതുപോലെ എതിർപാർട്ടിയുടെ ചുമലിൽ കുറ്റം ചാർത്തുന്നതും ഇരകളുടെ മുന്നിൽപോയി അഭിനയിക്കുന്നതും നിർത്തണമെന്നാണ് രാഷ്്ട്രീയ നേതൃത്വത്തോട് ഇരകൾക്ക് പറയാനുള്ളത്. നിർദിഷ്ട അലൈൻമ​െൻറ്, പാത കടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങളുടെയെല്ലാം അധ്യക്ഷന്മാരും എം.എൽ.എമാരും കണ്ടതാണ്. 2017 മേയ് ആറിന് കലക്ടേററ്റിൽ ചേർന്ന യോഗത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരോ പ്രതിനിധികളോ പെങ്കടുത്തിട്ടുണ്ട്. ഇത് ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ ബന്ധപ്പെട്ട ജനപ്രതിനിധികൾ തയാറായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story