Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 4:59 AM GMT Updated On
date_range 10 April 2018 4:59 AM GMTസംസ്കാരം എന്ന വാക്ക് അസ്വസ്ഥതയുളവാക്കുന്ന പദമായി മാറി ^കെ.പി. മോഹനൻ
text_fieldsbookmark_border
സംസ്കാരം എന്ന വാക്ക് അസ്വസ്ഥതയുളവാക്കുന്ന പദമായി മാറി -കെ.പി. മോഹനൻ പെരിന്തൽമണ്ണ: സംസ്കാരം എന്ന വാക്കിനോട് അടുക്കുേമ്പാൾ ഏറ്റവും വലിയ അസ്വസ്ഥതയുളവാക്കുന്ന പദമായി മാറിയെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ. ടി.സി. വാസുദേവെൻറ ജീവചരിത്രം 'ഒാർമപൂക്കൾ' പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒാരോ ആത്മകഥകളും അതാത് കാലത്തെ സാമൂഹിക ചിത്രീകരണം നടത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി.സി. വാസുദേവെൻറ ഭാര്യ ശാന്ത പുസ്തകം ഏറ്റുവാങ്ങി. അനുസ്മരണ ചടങ്ങ് പി.പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ആയിഷ അധ്യക്ഷത വഹിച്ചു. സി. വാസുദേവൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ടി.സി. ഭാസ്കരൻ, വി.പി. വാസുദേവൻ, ടി. ഉസൻകുട്ടി, കെ.പി. നാരായണൻ, എസ്. മധുസൂദനൻ, എൻ. വാസുദേവൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story