Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:32 AM GMT Updated On
date_range 8 April 2018 5:32 AM GMTഅണ്ണാ സർവകലാശാല: കർണാടകക്കാരനെ വി.സിയാക്കിയതിൽ പ്രതിഷേധം
text_fieldsbookmark_border
കോയമ്പത്തൂർ: കാവേരി പ്രക്ഷോഭ പരിപാടികൾക്കിടെ അണ്ണാ സർവകലാശാല വൈസ് ചാൻസലറായി കർണാടകക്കാരനെ നിയമിച്ചതിൽ പ്രതിഷേധമുയരുന്നു. പ്രഫ. എം.കെ. സുറപ്പയാണ് പുതിയ വി.സി. മൈസൂരു സ്വദേശിയായ ഇദ്ദേഹം ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിലെ െമറ്റീരിയൽ എൻജിനീയറിങ് വകുപ്പിൽ ഒാണററി പ്രഫസറാണ്. തമിഴ്നാട്ടിലെ അഞ്ഞൂറിലധികം എൻജിനീയറിങ് കോളജുകളുടെ നിയന്ത്രണം വഹിക്കുന്ന അണ്ണാ സർവകലാശാലയുടെ നേതൃസ്ഥാനത്ത് പരിചയ സമ്പന്നത കുറഞ്ഞ വ്യക്തിയെ നിയമിച്ചതിൽ വിദ്യാഭ്യാസ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ രാഷ്ട്രീയപരമായ കാരണങ്ങളാലും എതിർപ്പ് ശക്തിപ്പെട്ടിരിക്കുകയാണ്. പുറമെനിന്ന് വി.സിമാരെ ഇറക്കുമതിചെയ്ത് തമിഴ്നാട്ടിലെ സർവകലാശാലകളെ കാവിവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ പ്രസ്താവിച്ചു. കാവേരി പ്രശ്നം ആളിക്കത്തുേമ്പാൾ കർണാടകക്കാരനെ വി.സിയായി നിയമിച്ചത് അംഗീകരിക്കാനാവില്ല. തമിഴ്നാട്ടിൽ വിദ്യാഭ്യാസ മേഖലയിൽ വൈദഗ്ധ്യം തെളിയിച്ച നിരവധി പ്രഗല്ഭരുള്ളപ്പോൾ കർണാടകയിൽനിന്ന് എം.കെ. സുറപ്പയെ നിയമിച്ചത് സംസ്ഥാനത്തിെൻറ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് പുറത്തുനിന്ന് വി.സി പദവിയിലേക്ക് നിയമനം നടത്തിയത് ഞെട്ടിച്ചതായി അമ്മ മക്കൾ മുന്നേറ്റ കഴകം പ്രസിഡൻറ് ടി.ടി.വി. ദിനകരൻ പറഞ്ഞു. കാവേരിയിൽനിന്ന് വെള്ളം ചോദിച്ചാൽ പകരം ൈവസ് ചാൻസലറെയാണ് നമുക്ക് ലഭിക്കുന്നതെന്ന് മക്കൾ നീതി മയ്യം പ്രസിഡൻറ് കമൽ ഹാസൻ ട്വീറ്റ് ചെയ്തു. സുറപ്പയെ വി.സി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പാട്ടാളി മക്കൾ കക്ഷി തിങ്കളാഴ്ച വള്ളുവർകോട്ടത്തിൽ ധർണ നടത്തും. അതേസമയം, മെറിറ്റടിസ്ഥാനത്തിലാണ് രണ്ടുവർഷം ഒഴിഞ്ഞുകിടന്ന വി.സി സ്ഥാനത്തേക്ക് നിയമനം നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തമിഴിസൈ സൗന്ദരരാജൻ അഭിപ്രായപ്പെട്ടു. ഗവർണർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയിലും കടുത്ത അസംതൃപ്തി പുകയുന്നുണ്ട്. മന്ത്രി എസ്.വി. ഷൺമുഖം ഉൾപ്പെടെ മന്ത്രിമാരും ജനപ്രതിനിധികളും നിയമനത്തെ പരസ്യമായി വിമർശിച്ചു. വി.സി നിയമനവുമായി ബന്ധപ്പെട്ട് മിക്ക പ്രതിപക്ഷ പാർട്ടി നേതാക്കളും എതിർപ്പുമായി രംഗത്തിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story