Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:05 AM GMT Updated On
date_range 7 April 2018 5:05 AM GMTറോഡ് പുനർ നിർമിക്കാത്തതിൽ പ്രതിഷേധം
text_fieldsbookmark_border
എടപ്പാള്‍: റോഡ് പുനര്‍നിര്‍മിക്കാത്തതിനെതിരെ വട്ടംകുളം പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. വട്ടംകുളം-ചേകനൂര്‍ റോഡില്‍ പരിയപ്പുറം റോഡ് വരെയുള്ള 300 മീറ്റര്‍ റോഡാണ് തകര്‍ന്നത്. പരിയപ്പുറം റോഡ് മുതല്‍ പുത്തംകുളംവരെ പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും അവിടെനിന്ന് പൊതുമരാമത്ത് വകുപ്പ് ചേകനൂര്‍ വരെയും റോഡ് മൂന്നുവര്‍ഷം മുമ്പ് പുനര്‍ നിര്‍മിച്ചിരുന്നു. പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതി അട്ടിമറിക്കപ്പെട്ടതാണ് നിലവിലെ 300 മീറ്ററോളം റോഡിെൻറ ഇന്നത്തെ ദുരവസ്ഥക്ക് കാരണം. വട്ടംകുളം മുതല്‍ തടത്തില്‍ സ്റ്റേഡിയംവരെ റോഡിെൻറ ഇരുവശവും ൈകയേറ്റം നടന്നിട്ടുണ്ട്. പദ്ധതിയില്‍നിന്ന് ഒഴിവാക്കിയ ഭാഗം പഞ്ചയത്ത് പുനര്‍ നിര്‍മിക്കുമെന്നായിരുന്നു വാഗ്ദാനം. ആ കാലഘട്ടത്തില്‍ തകര്‍ന്നുകിടന്ന സ്ഥലങ്ങളില്‍ െചലയിടത്ത് കോണ്‍ക്രീറ്റ് ചെയ്തെങ്കിലും നിര്‍മാണത്തിലെ അപാകതകള്‍മൂലം മാസങ്ങള്‍ക്കുള്ളില്‍തന്നെ പഴയ അവസ്ഥയിലായി. വട്ടംകുളം ചേകനൂര്‍ വഴി പാലക്കാട് ജില്ലയിലെ കുമ്പിടി, ആനക്കര എന്നിവിടങ്ങളിലേക്കും പോട്ടൂരിലേക്കും ഈ റോഡ് വഴി ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. photo: tir mp2 വട്ടംകുളം, ചേകനൂര്‍ റോഡില്‍ റോഡ് തകര്‍ന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story