Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:11 AM GMT Updated On
date_range 6 April 2018 5:11 AM GMT16കാരി തൂങ്ങിമരിച്ച സംഭവം: മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
വാളയാർ: ലൈംഗിക പീഡനത്തിനിരയായി 16 വയസ്സുകാരി തൂങ്ങിമരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കനാൽപ്പിരിവ് ഉപ്പുകുഴിയിൽ സ്വദേശികളായ ജയപ്രകാശ് (44), മുഹമ്മദ് അലി (43), കോയമ്പത്തൂരിൽ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ കഞ്ചിക്കോട് ചുള്ളിമട സ്വദേശി വിപിൻ (23) എന്നിവരെയാണ് സി.ഐ ആർ. ഹരിപ്രസാദിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്. പെൺകുട്ടിയുടെ പിതാവിെൻറ മരണശേഷം ബന്ധുക്കളുമായി അടുപ്പം പുലർത്തിയിരുന്നവരാണ് ജയപ്രകാശും മുഹമുദ്ദീനും. അടുപ്പം മുതലെടുത്ത് വീട്ടിലെത്താറുള്ള ഇവർ പെൺകുട്ടിയെ നിരന്തരം ഉപദ്രവിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തി. മരണസമയത്തും മുമ്പും ഇവർ പെൺകുട്ടിയുടെ കുടുംബത്തോടൊപ്പമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്കൂളിൽ പോകുന്ന വഴിയിൽവെച്ചും വീട്ടിൽവെച്ചും വിപിൻ പെൺകുട്ടിയെ ഉപദ്രവിച്ചു. ബന്ധുക്കളെയും അയൽവാസികളെയും ചോദ്യം ചെയ്ത ശേഷം രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. സി.ഐ ആർ. ഹരിപ്രസാദ്, എസ്.ഐ പി.എം. ലിബി എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story