Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:03 AM GMT Updated On
date_range 6 April 2018 5:03 AM GMTസംവിധായകനാകാനെത്തി; നടനായി
text_fieldsbookmark_border
കൊല്ലം: അജിത് ആഗ്രഹിച്ചത് സംവിധായകനാകാനായിരുന്നു. പക്ഷേ, വെള്ളിത്തിരയിൽ വർഷങ്ങളോളം അഭിനേതാവിെൻറ കുപ്പായമണിയാനായിരുന്നു നിയോഗം. സംവിധായകാനാവുക എന്ന മോഹവുമായി അജിത് പോയത് പത്മരാജെൻറ മുന്നിലായിരുന്നു. ഒഴിവുവരുമ്പോൾ അറിയിക്കാമെന്ന് മറുപടി ലഭിച്ചു. അവിടെനിന്ന് നിരാശനായി മടങ്ങാൻ തുടങ്ങുമ്പോഴാണ് ആ വിളി വന്നത്. സംവിധാന സഹായിയാകാനല്ല അഭിനേതാവാകാനായിരുന്നു വിളി. അങ്ങനെ, 1984ൽ 'പറന്നുപറന്നു പറന്ന്' എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം. തുടർന്ന് പത്മരാജൻ സിനിമകളിലെ സ്ഥിരംസാന്നിധ്യമായി അജിത് മാറി. 90കളില്‍ വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധനേടി. പൂവിന് പുതിയ പൂന്തെന്നൽ, നാടോടിക്കാറ്റ്, അപരൻ, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, ലാൽ സലാം, നിർണയം, ഒളിമ്പ്യൻ അന്തോണി ആദം, പ്രജാപതി, ആറാം തമ്പുരാൻ, വല്ല്യേട്ടൻ, ബാലേട്ടൻ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ കഥാപാത്രങ്ങൾ മികവുറ്റതാണ്. പ്രിയദർശെൻറ 'വിരാസത്ത്' എന്ന ഹിന്ദി ചിത്രത്തിലും മൂന്ന് തമിഴ് സിനിമകളിലും അഭിനയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story