Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:05 AM GMT Updated On
date_range 5 April 2018 5:05 AM GMTദേശീയപാത: ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം വിളിക്കും^ മുഖ്യമന്ത്രി
text_fieldsbookmark_border
ദേശീയപാത: ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം വിളിക്കും- മുഖ്യമന്ത്രി മുസ്‌ലിംലീഗ് പ്രതിനിധി സംഘം ചർച്ച നടത്തി തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ദേശീയപാത സര്‍വേയുമായി ബന്ധപ്പെട്ട് സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് ഉചിതമായ നടപടിയുണ്ടാകുമെന്നും ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം വിളിച്ച് പരിഹാരമുണ്ടാക്കാന്‍ ഉടന്‍ നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനായി പൊതുമരാമത്ത് മന്ത്രി ഉള്‍പ്പെടെ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ യോഗം ഉടന്‍ വിളിക്കും. നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലെ നിവേദകസംഘം നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയപാതക്കായി സ്ഥലമെടുക്കുമ്പോള്‍ ഭൂമിയും വീടും നെൽപ്പാടങ്ങളും നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി കാണണമെന്നും നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് ഉന്നതാധികാരസമിതി ഇതു സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തിയെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീര്‍, മുസ്‌ലിംലീഗ് പാര്‍ലമെൻററി പാര്‍ട്ടി ഉപനേതാവ് വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവരും ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story