Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 4:59 AM GMT Updated On
date_range 3 April 2018 4:59 AM GMTജനത്തെ വട്ടംകറക്കി പണിമുടക്ക്
text_fieldsbookmark_border
മലപ്പുറം: കേന്ദ്ര സര്‍ക്കാറിെൻറ തൊഴിലാളി ദ്രോഹനയത്തിനെതിരെ വിവിധ േട്രഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയിൽ പൂർണം. മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴികെ കടകേമ്പാളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യബസുകളും കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തിയില്ല. ഓട്ടോ-ടാക്സി മേഖല നിശ്ചലമായി. സ്വകാര്യ, ഇരുചക്ര വാഹനങ്ങൾ മാത്രമേ നിരത്തിലുണ്ടായിരുന്നുള്ളൂ. അധ്യാപകരും കേന്ദ്ര-സംസ്ഥാന ജീവനക്കാരും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നതിനാൽ സർക്കാർ ഒാഫിസുകളിൽ ഹാജർനില ശുഷ്കമായിരുന്നു. ബാങ്ക്, ഇൻഷുറൻസ്, ബി.എസ്.എൻ.എൽ ജീവനക്കാരും പണിമുടക്കി. പൊതുമേഖല സ്ഥാപനങ്ങളിലും ജീവനക്കാര്‍ ഹാജരായില്ല. വാണിജ്യ ബാങ്കുകളുടെ പ്രവർത്തനത്തെയും പണിമുടക്ക് ബാധിച്ചു. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ പണിമുടക്കിൽ അണിചേർന്നിട്ടുണ്ട്. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ മലപ്പുറം കുന്നുമ്മലിൽ പ്രകടനം നടത്തി. ഞായറാഴ്ച രാത്രി 12ന് ആരംഭിച്ച പണിമുടക്ക് തിങ്കളാഴ്ച രാത്രി 12നാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story