Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 4:59 AM GMT Updated On
date_range 3 April 2018 4:59 AM GMTനൂറ് ശതമാനത്തിനായി ഉയര്‍ന്ന ക്ലാസുകളിലേക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതി
text_fieldsbookmark_border
എടപ്പാള്‍: പഠനനിലവാരം കുറഞ്ഞവരെന്ന് സി.ബി.എസ്.ഇ സ്കൂള്‍ അധികൃതര്‍ വിലയിരുത്തുന്ന വിദ്യാർഥികള്‍ക്ക് ഉയര്‍ന്ന ക്ലാസുകളിലേക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതി. പത്ത്, പ്ലസ്ടു ക്ലാസുകളിലേക്കാണ് സ്ഥാനക്കയറ്റം നല്‍കാതെ ബുദ്ധിമുട്ടിക്കുന്നത്. നൂറ്ശതമാനം വിജയം ലക്ഷ്യമിട്ടാണ് ഒമ്പത്, പ്ലസ്വൺ ക്ലാസുകളിലെ വിദ്യാർഥികളെ ബലിയാടാക്കുന്നത്. അധികൃതര്‍ നടത്തുന്ന പരീക്ഷകളില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞാലും സ്ഥാനക്കയറ്റം നല്‍കില്ല. പഠനനിലവാരം കുറഞ്ഞവരെന്ന് മുദ്രകുത്തപ്പെട്ട് അതേ ക്ലാസില്‍ വീണ്ടും പഠിക്കണം. പ്ലസ് വണ്ണിലാണെങ്കില്‍ ഗ്രൂപ് മാറി മറ്റേതെങ്കിലും ഗ്രൂപ്പെടുത്ത് വീണ്ടും പഠിക്കണം. ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ടി.സി വാങ്ങി മറ്റേതെങ്കിലും സ്കൂളിലേക്ക് മാറാന്‍ അനുമതി നല്‍കാറുണ്ടെങ്കിലും പ്ലസ് വണ്‍ വിദ്യാർഥികള്‍ക്ക് ഇതും നിഷേധിക്കുകയാണെന്ന് പരാതിയുണ്ട്. കണക്കില്‍ മാര്‍ക്ക് കുറഞ്ഞതിെൻറ പേരില്‍ പ്ലസ്ടുവിലേക്ക് സ്ഥാനക്കയറ്റം നല്‍കാതെ ഭാവി അനിശ്ചിതത്വത്തിലായ വട്ടംകുളം സ്വദേശിയായ വിദ്യാർഥിയുടെ രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ്. സ്കൂൾ അധികൃതർ ടി.സി നല്‍കാന്‍ തയാറാകാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സ്കൂള്‍ പി.ടി.എ ഭാരവാഹികളിൽ ഭൂരിപക്ഷവും രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story