Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:00 AM GMT Updated On
date_range 2 April 2018 5:00 AM GMTമണൽ ഇല്ലാതായതോടെ കുന്തിപ്പുഴയിൽ വളരുന്നത് പുൽക്കാടുകൾ
text_fieldsbookmark_border
ഏലംകുളം: അനധികൃത മണൽക്കടത്തിെൻറ ബാക്കിപത്രമായി ജില്ലയിലെ പ്രധാന ജലസ്രോതസ്സായ കുന്തിപ്പുഴയിൽ വളരുന്നത് പുൽക്കാടുകൾ. മണൽ നഷ്ടമായതോടെ ചളി നിറഞ്ഞതാണ് പുൽക്കാടുകളുടെ വളർച്ചക്ക് കാരണമാവുന്നത്. കുന്തിപ്പുഴയിൽ തൂത മുതൽ ഏലംകുളം വരെയുള്ള ഭാഗങ്ങളിലാണ് പുൽക്കാടുകൾ വ്യാപകമാവുന്നത്. ഏലംകുളം എളാട് മല്ലിക്കട ചെക്ക്ഡാം സ്ഥിതിചെയുന്ന രണ്ട് കിലോമീറ്റർ അകലെയുള്ള മുതുകുർശ്ശി പാലം വരെയുള്ള ഭാഗങ്ങളിൽ പുൽക്കാടുകൾക്കിടയിലും വെള്ളം കെട്ടിനിൽക്കുന്നുണ്ട്. എന്നാൽ, പിന്നീടുള്ള പുഴയുടെ മേൽ ഭാഗങ്ങളിൽ കാട് മൂടിയ അവസ്ഥയിലാണ്. നാലുവർഷം മുമ്പ് രണ്ട് കോടിയോളം രൂപ െചലവഴിച്ച് എളാട് മല്ലിക്കടയിൽ ചെക്ക്ഡാം നിർമിച്ചതിനാലാണ് ഈ ഭാഗത്ത് ഇന്ന് ജലാംശം നിലനിൽക്കുന്നത്. ചെക്ക്ഡാമിനു താഴെയുള്ള ഭാഗങ്ങളിൽ രൂക്ഷമായ മണലെടുപ്പ് കാരണമുണ്ടായ ആഴമേറിയ കുഴികളിൽ മാത്രമാണ് വെള്ളം കെട്ടിനിൽക്കുന്നത്. മണൽ സുലഭമായിരുന്ന ഈ ഭാഗങ്ങളിൽ മുമ്പ് അനധികൃത മണലെടുപ്പ് രൂക്ഷമായിരുന്നു. മണൽ നഷ്ടപ്പെട്ട് ഇവിടങ്ങളിൽ ചളിനിറഞ്ഞ് പുൽക്കാടുകൾ വളർന്നതോടെയാണ് മണലെടുപ്പുകാർ പിൻവലിഞ്ഞത്. ഇപ്പോൾ ചെക്ക്ഡാമും പരിസരവുമാണ് മണലെടുപ്പകാരുടെ ശ്രദ്ധാകേന്ദ്രം. പുൽക്കാടുകൾക്കിടയിൽ വെള്ളം കെട്ടിനിൽക്കുന്ന കുഴികൾ വളരെ ആഴമുള്ളവയാണ്. അപരിചിതരും നീന്തൽ വശമില്ലാത്തവരും ഇവിടെ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story