Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതോമസ്​...

തോമസ്​ ചാണ്ടിക്കെതിരായ വിജിലൻസ്​ അന്വേഷണം വൈകും

text_fields
bookmark_border
തോമസ് ചാണ്ടിക്കെതിരായ വിജിലൻസ് അന്വേഷണം വൈകും കലക്ടറുടെ അന്തിമ റിപ്പോർട്ട് വരേട്ടയെന്ന് നിയമോപദേശം തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലൻസ് അന്വേഷണത്തി​െൻറ കാര്യത്തിൽ തീരുമാനം വൈകും. േതാമസ് ചാണ്ടിക്കെതിരെ ഉയർന്ന ഭൂമി കൈയേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ല കലക്ടറുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷം അന്വേഷണ കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്നാണ് വിജിലൻസ് ഡയറക്ടർക്ക് ഇതു സംബന്ധിച്ച് ലഭിച്ചിട്ടുള്ള നിയേമാപദേശം. അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കമാണിതിന് പിന്നിലെന്ന ആക്ഷേപവും ശക്തമാണ്. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം ഉൾപ്പെടെ നിയമലംഘനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. അധികാര ദുർവിനിയോഗം ഉൾപ്പെടെ നടത്തിയ തോമസ്ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്നായിരുന്നു ചെന്നിത്തലയുടെ പ്രധാന ആവശ്യം. ഈ മാസം 19ന് നൽകിയ കത്തിൽ ത്വരിത പരിശോധന നടത്താതെ ലോക്നാഥ് ബെഹ്റ നിയേമാപദേശത്തിനായി പരാതി കൈമാറുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം തോമസ്ചാണ്ടിക്കെതിരെ കേസെടുക്കാനാകുമോയെന്നാണ് നിയമോപദേശം തേടിയത്. വിജിലൻസ് ഇതു സംബന്ധിച്ച നിയമോപദേശം തേടുന്നതിനിടെയാണ് റോഡിനായി തോമസ് ചാണ്ടി നിലം മണ്ണിട്ട് നികത്തിയെന്ന് സ്ഥിരീകരിച്ച് ജില്ല കലക്ടർ ഇടക്കാല റിപ്പോർട്ട് നൽകിയത്. തോമസ് ചാണ്ടി ജനപ്രതിനിധിയായിരുന്നപ്പോഴാണോ കൈേയറ്റങ്ങള്‍ നടന്നതെന്ന് വ്യക്തമാകണമെങ്കിൽ ജില്ല കലക്ടറുടെ അന്തിമ റിപ്പോർട്ട് വരേട്ടയെന്നാണ് ഇപ്പോള്‍ വിജിലൻസ് നിലപാട്. ജനപ്രതിനിധിയായിരുന്നപ്പോഴാണ് ഇത് നടത്തിയതെങ്കിൽ മാത്രമേ അഴിമതി നിരോധന നിയമത്തി​െൻറ കീഴിൽ വരുകയുള്ളൂവെന്നാണ് നിയമോപദേശം. കലക്ടറുടെ റിപ്പോർട്ടിൽ തോമസ് ചാണ്ടിക്കെതിരായി നിയമലംഘനം നടെന്നന്ന് കണ്ടെത്തിയാൽ വിജിലൻസിന് കേസെടുേക്കണ്ടിവരും. ത്വരിതപരിശോധനാ സമയത്ത് റവന്യൂ രേഖകൾ പരിശോധിച്ച് വിജിലൻസ് ഉദ്യോഗസ്ഥർക്ക് തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാമെന്നിരിക്കെ, കലക്ടറുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുന്നത് കേസന്വേഷണം വൈകിപ്പിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്. വിജിലൻസ് അന്വേഷണം വൈകിയാൽ അതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് മറ്റ് നിയമനടപടികൾ സ്വീകരിക്കാനുള്ള സാധ്യതയുമുണ്ട്. പരാതി സമർപ്പിക്കുന്ന വേളയിൽ തന്നെ ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയതുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story