Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2017 5:04 AM GMT Updated On
date_range 30 Sep 2017 5:04 AM GMTപ്രഭു ഇടഞ്ഞു: ശിവാജി അനുസ്മരണത്തിൽ ഒ.പി.എസ് പെങ്കടുക്കും
text_fieldsbookmark_border
പ്രഭു ഇടഞ്ഞു: ശിവാജി അനുസ്മരണത്തിൽ ഒ.പി.എസ് പെങ്കടുക്കും ചെന്നൈ: നടൻ ശിവാജി ഗണേഷെൻറ സ്മാരകം നാടിനു സമർപ്പിക്കുന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപ മുഖ്യമന്ത്രിയും പെങ്കടുക്കാത്തതിൽ പ്രതിഷേധവുമായി നടെൻറ കുടുംബം രംഗത്തെത്തിയതോടെ ഉപമുഖ്യമന്ത്രി പന്നീർസെൽവം പെങ്കടുക്കാമെന്ന് ഉറപ്പുനൽകി വിവാദത്തിൽനിന്ന് തലയൂരാൻ സർക്കാർ ശ്രമം തുടങ്ങി. സംസ്ഥാന സർക്കാറിനെ പ്രതിനിധാനംചെയ്ത് പ്രമുഖർ ഹാജരാവാത്തത് തങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് അപമാനമാണെന്നു ശിവാജിയുടെ മകനും നടനുമായ പ്രഭു സർക്കാറിന് കത്തയക്കുകയായിരുന്നു. സംഭവം കൈവിട്ട്പോയതോടെ പ്രഭുവുമായി ഫോണിൽ ബന്ധപ്പെട്ട മുഖ്യമന്ത്രി, പരിപാടിയിൽ സർക്കാറിെന പ്രതിനിധാനംചെയ്ത് ഉപമുഖ്യമന്ത്രി ഒ.പി.എസ് പെങ്കടുക്കുമെന്ന് ഉറപ്പുനൽകി. ഒക്േടാബർ ഒന്നിനു ചെന്നൈ അഡയാറിൽ നിർമിച്ച ശിവാജി സ്മാരകം പന്നീർസെൽവം ഉദ്ഘാടനം ചെയ്യും. മുൻ നിശ്ചയപ്രകാരം ചില പരിപാടികളിൽ പെങ്കടുക്കേണ്ടതിനാൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങിൽ പെങ്കടുക്കില്ലെന്നു സർക്കാർ വൃത്തങ്ങൾ കുടുംബത്തെ അറിയിക്കുകയായിരുന്നു. ഫിഷറീസ് വകുപ്പുമന്ത്രി ഡി. ജയകുമാറിെൻറ അധ്യക്ഷതയിൽ വാർത്തവിതരണ മന്ത്രി കെ. രാജുവായിരിക്കും സ്മാരകം ഉദ്ഘാടനം െചയ്യുകയെന്നും വ്യക്തമാക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് പളനിസാമിയുടെയും പന്നീർസെൽവത്തിെൻറയും അസാന്നിധ്യത്തിനെതിരെ പ്രതിഷേധവുമായി പ്രഭുവും കുടുംബവും പരസ്യമായി രംഗത്തെത്തിയത്. ശിവാജി ഗണേഷൻ സ്മാരകം, മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സ്വപ്ന പദ്ധതിയായിരുന്നു. അവർ ജീവിച്ചിരുന്നെങ്കിൽ ഉദ്ഘാടനത്തിന് എത്തുമായിരുന്നെന്നും പ്രഭു കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഡി.എം.കെ സർക്കാർ അധികാരത്തിലിരുന്നപ്പോൾ നടനോടുള്ള ആദരസൂചകമായി മറീന കടൽ കരയിൽ സ്ഥാപിച്ച പ്രതിമ മദ്രാസ് ഹൈകോടതി നിർദേശത്തെത്തുടർന്ന് ഇൗ സ്മാരകത്തിൽ സ്ഥാപിച്ച് അനാച്ഛാദനം ചെയ്യുന്നുണ്ട്. 2001 ജൂലൈ 21നാണ് ശിവാജി ഗണേഷൻ അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story