Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2017 5:07 AM GMT Updated On
date_range 29 Sep 2017 5:07 AM GMTമലയോര പാത: ദുരൂഹത നീക്കണമെന്ന് പുൽവെട്ട നിവാസികൾ
text_fieldsbookmark_border
കരുവാരകുണ്ട്: നിർദിഷ്ട മലയോര പാത ഏത് വഴിയിലൂടെ നിർമിച്ചാലും ശാസ്ത്രീയവും ഗതാഗത യോഗ്യവും അഴിമതി രഹിതവുമാക്കണമെന്ന് പുൽവെട്ടയിലെ റോഡ് ഗുണഭോക്തൃ സമിതി ആവശ്യപ്പെട്ടു. കോടികൾ മുടക്കി വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കരുവാരകുണ്ട്- പുൽവെട്ട--വട്ടമല റോഡ് ചെങ്കുത്തായ കയറ്റിറക്കങ്ങളും കൊടും വളവുകളും കാരണം ബസുകൾക്കും ചരക്കു വാഹനങ്ങൾക്കും സർവിസ് നടത്താനാവാത്ത അവസ്ഥയിലാണ്. ഇതുവഴി മലയോരപാത വന്നാലും വലിയ വാഹനങ്ങൾക്ക് ഗതാഗതം ദുസ്സഹമാവും. ഇങ്ങനെയായിട്ടും ഈ വഴിതന്നെ പാത നിർമിക്കാൻ തെരഞ്ഞെടുത്തതിൽ ദുരൂഹതയുണ്ടെന്നും യോഗം ആരോപിച്ചു. പാതക്കായി നിശ്ചയിച്ച കുണ്ടോട--കക്കറ റോഡും കരിങ്കന്തോണി-പുൽവെട്ട- അയ്യപ്പൻകാവ് റോഡും പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിൽ ഈയിടെ നിർമിച്ചതാണ്. എന്നിരിക്കെ ഇതേ റോഡുകളിൽ മലയോര പാതയുടെ പേരിൽ വീണ്ടും കോടികൾ മുടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതു സംബന്ധമായ ചർച്ചകളിൽ റോഡിെൻറ പ്രധാന ഗുണഭോക്താക്കളായ പുൽവെട്ട നിവാസികളെ അവഗണിച്ചതായും സമിതി ആരോപിച്ചു. സമിതി ചെയർമാൻ എൻ. ഉണ്ണീൻകുട്ടി, കൺവീനർ എറശ്ശേരി കുഞ്ഞാണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story