Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനവരാത്രി...

നവരാത്രി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങളൊരുങ്ങി

text_fields
bookmark_border
പൂക്കോട്ടുംപാടം: മലയോര ക്ഷേത്രങ്ങളില്‍ നവരാത്രി പൂജകള്‍ക്ക് ഒരുങ്ങി. പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ ക്ഷേത്രം ശാന്തിക്കാരായ വി.എ. ശിവപ്രസാദ്‌ എമ്പ്രാന്തിരി, വി.എം. വിഷ്ണു എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം നല്‍കും. വ്യാഴാഴ്ച വൈകീട്ട് സരസ്വതി പൂജക്ക് പുസ്തകങ്ങള്‍ വെക്കും. ശനിയാഴ്ച ദശമി ദിനത്തില്‍ ക്ഷേത്രം തന്ത്രി കെ.എം. ദാമോദരന്‍ നമ്പൂതിരി കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കും. തുടര്‍ന്ന് കലാകേന്ദ്രത്തിലെ കുട്ടികളുടെ അരങ്ങേറ്റം നടക്കും. തേൾപ്പാറ: അയ്യപ്പക്ഷേത്രത്തിൻ നവരാത്രിയോടനുബന്ധിച്ചു സരസ്വതി മന്ത്രാർച്ചന വിദ്യാഗോപാല മന്ത്രാർച്ചന വിശേഷാൽ പൂജകളും നടത്തും. വ്യാഴാഴ്ച വൈകീട്ട് പുസ്തകം പൂജക്ക് വെക്കും. വിജയദശമി ദിവസമായ ഞായറാഴ്ച രാവിലെ ഒമ്പതിന് ക്ഷേത്രം മേൽശാന്തി നാരായണൻ കുട്ടികൾക്ക് വിദ്യാരംഭത്തിന് കാര്‍മികത്വം നല്‍കും. അമരമ്പലം സൗത്ത് ശിവക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ചു വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകീട്ട് ആറരക്ക് ഹർഷ എസ്. പണിക്കർ, ദേവിക എന്നിവര്‍ സംഗീതാർച്ചനയും നടത്തും. വ്യാഴാഴ്ച വൈകീട്ട് പുസ്തകം പൂജക്ക് വെക്കും. വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം ശാന്തി കെ.എം. വിജയകുമാര്‍ എമ്പ്രാന്തിരി കാര്‍മികത്വം നല്‍കും. ശനിയാഴ്ച രാവിലെ ഏഴരക്ക് കെ. ഉണ്ണികൃഷ്ണൻ മാസ്റ്റര്‍ കുട്ടികളെ എഴുത്തിനിരുത്തും. അഞ്ചാം മൈല്‍: അമ്പലക്കുന്ന്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നവരാത്രി പൂജകള്‍ക്ക് ശാന്തി കെ.എം. വിപിന ചന്ദ്രന്‍ എമ്പ്രാന്തിരി മുഖ്യ കാര്‍മികത്വം നല്‍കും. വ്യാഴാഴ്ച വൈകീട്ട് പുസ്തകം പൂജക്ക് വെക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് അധ്യാപകരായ ഒ. ഗംഗാധരന്‍, പി. ഉദയഭാനു എന്നിവര്‍ കുട്ടികള്‍ക്ക് ഹരിശ്രീ കുറിക്കും. കരുളായി: ചെമ്മന്തിട്ട ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി പൂജകള്‍ക്ക് ക്ഷേത്രം ശാന്തി വിവേക് എമ്പ്രാന്തിരി മുഖ്യ കാര്‍മികത്വം നല്‍കും. വ്യാഴാഴ്ച വൈകീട്ട് പുസ്തകം പൂജക്ക് വെക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് സംഗീതജ്ഞന്മാരായ വെച്ചൂര്‍ സി. ശങ്കര്‍, കോട്ടക്കല്‍ ശിവദാസ്‌ വാര്യര്‍, സാഹിത്യകാരന്‍ ജി.സി. കാരയ്ക്കല്‍ തുടങ്ങിയവര്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story