Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2017 5:10 AM GMT Updated On
date_range 27 Sep 2017 5:10 AM GMTമന്ത്രിയുടെ ഓഫിസ് ഇടപെട്ടു, ഒടുവിൽ മരം മുറിച്ചുമാറ്റി ആഹ്ലാദ നിറവിൽ സി.ബി.ജി ക്ലബ് പ്രവർത്തകർ
text_fieldsbookmark_border
കോട്ടക്കൽ: വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തിയ കൂറ്റൻ ചീനിമരം ഒടുവിൽ പൊതുമരാമത്ത് അധികൃതർ മുറിച്ചുമാറ്റി. പെരിന്തൽമണ്ണ-കോട്ടക്കൽ പാതയിൽ പറങ്കിമൂച്ചിക്കലിലാണ് മരം നിന്നിരുന്നത്. ചില്ലകൾ ഉണങ്ങിയതോടെ ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലായിരുന്നു. ഇതോടെ കുറൂർക്കുണ്ട് സി.ബി.ജി ക്ലബ് പ്രവർത്തകർ പൊതുമരാമത്ത് അധികൃതർക്ക് നിവേദനം നൽകി. എന്നാൽ, ചീനിമരത്തിന് വില കുറവായതിനാൽ ലേലം വിളിക്കാൻ ആളില്ലെന്നായിരുന്നു അധികൃത നിലപാട്. വേണമെങ്കിൽ പരാതിക്കാർതന്നെ ലേലം കൈക്കൊള്ളണമെന്നായി ഉദ്യോഗസ്ഥർ. ഇതോടെ അധികാരികളുടെ അനാസ്ഥക്കെതിരെ ക്ലബ് ഭാരവാഹി സലീം വകുപ്പുമന്ത്രി ജി. സുധാകരന് പരാതി നൽകി. മന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെയാണ് മുറിച്ചു മാറ്റിയത്. പടം / അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story