Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാഞ്ച ​െഎലയ്യക്കുനേരെ...

കാഞ്ച ​െഎലയ്യക്കുനേരെ ആക്രമണം

text_fields
bookmark_border
കാഞ്ച െഎലയ്യക്കുനേരെ ആക്രമണം വാറങ്കൽ (തെലങ്കാന): പ്രമുഖ ദലിത് എഴുത്തുകാരൻ കാഞ്ച െഎലയ്യക്കുനേരെ ആക്രമണം. ആര്യ വൈശ്യ സമുദായത്തിൽപെട്ട ഇരുനൂറിലേറെ പേർ വാഹനം തടഞ്ഞ് കല്ലുകളും ചെരിപ്പുകളും മറ്റും എറിഞ്ഞെങ്കിലും അദ്ദേഹം പരിക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. വാറങ്കലിലെ പറകൽ ടൗണിൽ അംബേദ്കർ സ്ക്വയറിലാണ് ആക്രമണം നടന്നത്. ഭുപൽപള്ളി ടൗണിെല ഒരു ചടങ്ങിൽ പെങ്കടുത്ത് കാഞ്ച െഎലയ്യ മടങ്ങിവരുന്നത് അറിഞ്ഞ ആര്യ ൈവശ്യ സമുദായത്തിൽപെട്ട ഇരുനൂറിേലറെ പേർ അംബേദ്കർ സ്ക്വയറിൽ തടിച്ചുകൂടുകയും അദ്ദേഹത്തി​െൻറ കാർ വാറങ്കൽ റോഡിൽ എത്തിയപ്പോൾ കല്ലുകളും ചെരിപ്പുകളും മറ്റും എറിയുകയും ചെയ്തു. ജനക്കൂട്ടത്തിനിടയിൽനിന്ന് ഡ്രൈവർ ഏറെ സാഹസപ്പെട്ട് കാർ തിരിക്കുകയും സമീപത്തെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിന് ദലിതുകൾ പൊലീസ് സ്റ്റേഷനുമുന്നിൽ തടിച്ചുകൂടി. ആക്രമികൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് അവർ മുദ്രാവാക്യം വിളിച്ചു. അതേസമയം, ആര്യ വൈശ്യ സമുദായക്കാരും സംഘടിക്കുകയും സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പുസ്തകം പുറത്തിറക്കിയതിന് കാഞ്ച െഎലയ്യയെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരുവിഭാഗവും മുഖാമുഖം വന്നതോടെ സ്ഥിതി സംഘർഷഭരിതമായി. പൊലീസ് ഏറെ പണിപ്പെട്ടാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിയത്. പിന്നീട് പൊലീസ് സംരക്ഷണത്തിൽ അദ്ദേഹം ഹൈദരാബാദിേലക്ക് പോയി. കാഞ്ച െഎലയ്യയുടെ 'വൈശ്യകൾ സാമൂഹിക കൊള്ളക്കാർ' എന്ന പുസ്തകമാണ് പ്രശ്നകാരണം. തന്നെ വധിക്കാനാണ് ശ്രമം നടന്നതെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. കാഞ്ച െഎലയ്യയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story