Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2017 5:16 AM GMT Updated On
date_range 23 Sep 2017 5:16 AM GMTവഴിക്കടവിലെ മോഷണ പരമ്പര: പ്രതി പിടിയിൽ
text_fieldsbookmark_border
നിലമ്പൂർ: വഴിക്കടവ് കേന്ദ്രീകരിച്ച് കടകളിലും വീടുകളിലും മോഷണ പരമ്പര നടത്തിയ പ്രതി ഒടുവിൽ പൊലീസ് പിടിയിൽ. കമ്പളക്കല്ല് കുന്നുമ്മൽ സൈനുൽ ആബിദിനെയാണ് (34) വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തോളം ടൗണിലെ കടകളിലും പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിലും മോഷണ പരമ്പര നടന്നിരുന്നു. നാട്ടുകാരെയും വ‍്യാപാരികളെയും ഏറെ കുഴക്കിയ മോഷണം ഒടുവിൽ പൊലീസിനും തലവേദനയായിരുന്നു. രാത്രികാലത്തെ പട്രോളിങ് ശക്തമാക്കിയിട്ടും പ്രതിയെ പിടികൂടാൻ െപാലീസിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം ടൗണിലെ കടയിൽ നടന്ന മോഷണശ്രമത്തിനിടെ പ്രായപൂർത്തിയാവാത്ത ബാലെൻറ ചിത്രം സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. ബാലനെ പ്രതിയാക്കി കേസെടുത്തെങ്കിലും മറ്റു മോഷണങ്ങളെ കുറിച്ച് തുമ്പൊന്നും ലഭിച്ചിരുന്നില്ല. ബാലനാണ് മോഷണങ്ങൾ നടത്തിയതെന്നും പൊലീസ് കേസ് ഒതുക്കിതീർക്കുകയാണെന്നും ആരോപണമുയരുന്നതിനിടെ വീണ്ടും മോഷണം തുടർന്നു. ഇതോടെ എടക്കര സി.ഐ കെ. ബഷീറിെൻറയും വഴിക്കടവ് എസ്.ഐ അഭിലാഷിെൻറയും നേതൃത്വത്തിൽ പ്രത‍്യേക സംഘത്തിന് രൂപം നൽകി അന്വേഷണം വ‍്യാപിപ്പിച്ചു. സംശയത്തിെൻറ പേരിൽ പൊലീസ് പ്രതിയെ മുമ്പ് ചോദ‍്യം ചെയ്തിരുന്നെങ്കിലും ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ കൈവിരലുകളറ്റുപോയ ഇയാൾ സഹതാപം പിടിച്ചുപറ്റി രക്ഷപ്പെട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പ്രതി വഴിക്കടവിൽ പൊലീസിെൻറ വലയിലായത്. കവർച്ചക്ക് ഉപയോഗിച്ചിരുന്ന കമ്പിപ്പാര, ആക്സോ ബ്ലൈഡ്, ചുറ്റിക എന്നിവയും കടകളിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണുകളും റിചാർജ് കൂപ്പണുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ സംഘത്തിൽ എ.എസ്.ഐ എം. അസൈനാർ, സി.പി.ഒ എൻ.പി. സുനിൽ എന്നിവരുമുണ്ടായിരുന്നു. പടം: 1- പ്രതി സൈനുൽ ആബിദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story