Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുനർമൂല്യനിർണയത്തിൽ എ...

പുനർമൂല്യനിർണയത്തിൽ എ ഗ്രേഡ്

text_fields
bookmark_border
മമ്പാട്: സർവകലാശാലകളുടെയും കലാലയങ്ങളുടെയും ഗുണനിലവാര പരിശോധനക്കുള്ള നാഷനൽ അസസ്മ​െൻറ് ആംഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) പുനർമൂല്യനിർണയത്തിൽ എം.ഇ.എസ് മമ്പാട് കോളജിന് എ ഗ്രേഡ്. ആഗസ്റ്റ് ഏഴ്, എട്ട് തീയതികളിലായി പ്രഫ. എസ്.കെ. സൈദാപൂർ (മുൻ വി.സി, കർണാടക യൂനിവേഴ്സിറ്റി), പ്രഫ. എം.ഡി.പി. റാവു (മുൻ പ്രിൻസിപ്പൽ, കല്ലിക്കോട്ട് ഓട്ടോണമസ് കോളജ് ഒഡീഷ), പ്രഫ. ജെ.പി. ശർമ (ഡൽഹി യൂനിവേഴ്സിറ്റി കോമേഴ്സ് വകുപ്പ് മേധാവി) എന്നിവരാണ് കോളജ് സന്ദർശിച്ച് പുനർമൂല്യനിർണയം നടത്തിയിരുന്നത്. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ, പാഠ്യ--പാഠ്യേതര, അനുബന്ധ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണ പ്രവർത്തനങ്ങൾ, ലൈബ്രറി പ്രവർത്തനങ്ങൾ, നൂതന പ്രവർത്തനങ്ങൾ, നേതൃത്വ-പാഠ്യ പ്രവർത്തനങ്ങൾ, എൻ.എസ്.എസ്, എൻ.സി.സി, സ്ത്രീ ശാക്തീകരണ സെൽ, സിവിൽ സർവിസ് അക്കാദമി, ഭാഷ ക്ലബുകൾ, സംരംഭക സെൽ, ഭൂമിത്ര സേന, നേച്ചർ ക്ലബ്, തുടങ്ങിയ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ സമിതി വിലയിരുത്തിയിരുന്നു. എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ, സെക്രട്ടറി പി.ഒ.ജെ. ലബ്ബ, പ്രഫ. കടവനാട് മുഹമ്മദ്, പ്രഫ. ഒ.പി. അബ്ദുറഹിമാൻ, പ്രിൻസിപ്പൽ ഡോ. പി.കെ. ബാബു എന്നിവർ എ ഗ്രേഡ് നിലനിർത്താൻ സഹായിച്ച അധ്യാപക--അനധ്യാപകരെയും വിദ്യാർഥികളെയും അഭിനന്ദിച്ചു. ജില്ലയിലെ ഏറ്റവും വലുതും ഏക സ്വയംഭരണ കോളജുമായ മമ്പാട് എം.ഇ.എസിലെ ആദ്യ നാക് മൂല്യനിർണയം 2002ലാണ് നടന്നത്. ഇതിന് ശേഷം ഗവേഷണത്തിലും വിജ്ഞാന പ്രവർത്തനത്തിലും ജോലി സാധ്യതയിലും കോളജിന് കാര്യമായ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2010ലെ രണ്ടാംഘട്ട പുനർമൂല്യനിർണയത്തിലും എ ഗ്രേഡ് നേടിയിരുന്നു. കൂൺകൃഷി പരിശീലനം എടവണ്ണ: ഇസ്ലാഹിയ ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീമി​െൻറ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത വിദ്യാർഥികൾക്കായി കൂൺകൃഷിയിൽ പരിശീലനം നൽകി. അർബുദത്തിനെതിരെ കൂൺ എന്ന സന്ദേശം നൽകി പരിശീലകൻ നടരാജൻ മാസ്റ്റർ നേതൃത്വം നൽകി. സ്കിൽ ഓറിയൻറഡ് പ്രോഗ്രാമി​െൻറ ഭാഗമായാണ് പരിശീലനം നടന്നത്. എടവണ്ണ ഗ്രാമപഞ്ചായത്ത് മെംബർ എ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ കെ.പി. റമീസ് ഖാൻ സ്വാഗതവും മുസ്തഫ പന്നിപ്പാറ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story