Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2017 5:12 AM GMT Updated On
date_range 21 Sep 2017 5:12 AM GMTമഴ അയഞ്ഞു, ആശങ്കയൊഴിഞ്ഞ് മേഖല
text_fieldsbookmark_border
മണ്ണാർക്കാട്: അട്ടപ്പാടി മേഖലയുടെ ഒറ്റപ്പെടൽ അവസാനിക്കാൻ വെള്ളിയാഴ്ച ഗതാഗതം പുനഃസ്ഥാപിക്കുന്നതു വരെ കാത്തിരിക്കണം. മഴയും മഴ മൂലമുള്ള കെടുതി സംബന്ധിച്ച ഭീതിയും ഒഴിഞ്ഞെങ്കിലും കൃഷി- നഷ്ടങ്ങളുടെ ഞെട്ടലിൽ നിന്ന് കർഷകരും വീടിനും അനുബന്ധ വസ്തു വകകൾക്കും കേടു സംഭവിച്ചവർക്കും മോചനം ലഭിച്ചില്ല. ഏക്കർ കണക്കിന് കൃഷികളാണ് മേഖലയിൽ നശിച്ചത്. തകർന്ന കിടപ്പാടവും വീടും വേറെയും. ഇതിെൻറയെല്ലാം കണക്കെടുപ്പുപോലും തുടങ്ങിയിട്ടില്ല. ഗതാഗത പുനഃസ്ഥാപിക്കലും മറ്റ് അടിയന്തര കാര്യങ്ങളുമായി വകുപ്പുകൾ തിരക്കിലാണ്. ബുധനാഴ്ച കളക്ടറേറ്റിൽ നടന്ന യോഗത്തിൽ നാശനഷ്ടങ്ങളുടെ കണക്കുകൾ തയാറാക്കി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മേഖലയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ കുറച്ചു ദിവസങ്ങൾ കൂടി തുടരാനാണ് തീരുമാനം. എന്നാൽ ക്യാമ്പിൽ കഴിയുന്ന ആദിവാസികൾ പലരും മഴ ഒഴിഞ്ഞു നിന്നതോടെ ബുധനാഴ്ച തന്നെ മടങ്ങാൻ സന്നദ്ധരായിരിക്കുകയാണ്. എന്നാൽ രണ്ടു ദിവസം കൂടി ക്യാമ്പിൽ കഴിയാനാണ് ബന്ധപ്പെട്ടവരുടെ നിർദേശം. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഉരുൾപൊട്ടിയ മുക്കാലി ചുരത്തിലെ തടസ്സങ്ങൾ ഭാഗികമായി നീക്കിയെങ്കിലും ഇതുവഴിയുള്ള തുടർ ഗതാഗതം എറെ ദുരിതപൂർണം തന്നെയാകും. അടിയന്തര അറ്റകുറ്റപ്പണികൾക്ക് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെങ്കിലും ഈ പ്രവർത്തികൊണ്ട് മാത്രം ചുരം റോഡിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story