Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 5:13 AM GMT Updated On
date_range 20 Sep 2017 5:13 AM GMTമുക്കാലി ചുരത്തിലുണ്ടായത് കാൽനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ മണ്ണിടിച്ചിൽ
text_fieldsbookmark_border
മണ്ണാർക്കാട്: മണ്ണാർക്കാട് ചിന്നത്തടാകം റൂട്ടിൽ അട്ടപ്പാടി . മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും ചുരംറോഡ് ഏതാണ്ട് പൂർണമായും തകർന്നു. ആനമൂളി മുതൽ മുക്കാലി വരെയുള്ള ചുരം റോഡിെൻറ മിക്കവാറുംഭാഗം തകർന്നിട്ടുണ്ട്. മൂന്നു ദിവസമായി അട്ടപ്പാടി മേഖല പൂർണമായും പുറംലോകവുമായി ബന്ധമില്ലാത്ത സ്ഥിതിയിലാണ്. മുക്കാലി ചുരത്തിലെ അപകടസാധ്യതകൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണെങ്കിലും മണ്ണിടിച്ചിലും മരം വീഴലും തടയാൻ നടപടികളൊന്നുമായിരുന്നില്ല. ഏതു നിമിഷവും വീഴാറായി നിൽക്കുന്ന വൻ മരങ്ങളാണ് ചുരത്തിലാകമാനം. നല്ലൊരു കാറ്റടിച്ചാൽതന്നെ കടപുഴകാവുന്ന തരത്തിലാണ് മരങ്ങൾ. ഇവയുടെ അടിഭാഗം സംരക്ഷണഭിത്തി കെട്ടാൻ പോലും അധികൃതർ തയാറാകാത്തതാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കിയത്. മണ്ണിടിച്ചിലിനൊപ്പം വൈദ്യുതിയും തകരാറിലായത് മേഖലയെ തീർത്തും ദുരിതത്തിലാക്കിയിരിക്കുകയാണ്. ജനപ്രതിനിധികളും വിവിധ വകുപ്പുകളും നാട്ടുകാരും രാപ്പകലില്ലാതെ കഷ്ടപെട്ടിട്ടും ചൊവ്വാഴ്ച രാത്രിവരെയും ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. ചെറിയ വാഹനങ്ങളെങ്കിലും കടത്തിവിടാവുന്ന തരത്തിൽ മണ്ണുനീക്കാനുള്ള ശ്രമമാണ് 48 മണിക്കൂറായി പത്താംവളവിൽ നടന്നുകൊണ്ടിരിക്കുന്നത്. മണ്ണുമാറ്റിയാലും ഇതിലൂടെയുള്ള യാത്ര അപകടകരമാണ്. റോഡിെൻറ പലഭാഗങ്ങളും അഗാധമായ കൊക്കയിലേക്ക് തകർന്നിടിഞ്ഞു നിൽക്കുകയാണ്. പലഭാഗങ്ങളും ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലുമാണ്. കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കാനുദ്ദേശിക്കുന്ന റോഡ് വികസനം ഉടൻ ആരംഭിക്കണമെന്നും വാഹനങ്ങൾ കടത്തിവിടുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനം ചുരത്തിൽ ഒരുക്കണമെന്നാവശ്യം ശക്തമാണ്. ഫോട്ടോ ചുരത്തിലെ ഉരുൾപൊട്ടിയ ഭാഗങ്ങളിലൊന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story