Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:07 AM GMT Updated On
date_range 18 Sep 2017 5:07 AM GMTഓടക്കയത്തെ വിറപ്പിച്ച് കാട്ടാനക്കൂട്ടം; ആദിവാസികൾ ഭീതിയിൽ
text_fieldsbookmark_border
ഊർങ്ങാട്ടിരി: ഓടക്കയത്തെ ആദിവാസി ജനവാസ കേന്ദ്രങ്ങളെ വിറപ്പിച്ച് കാട്ടാനക്കൂട്ടം അതിക്രമത്തിെൻറ പരമ്പര തുടരുന്നു. കഴിഞ്ഞ 10 മാസമായി തുടരുന്ന ആനകളുടെ വിളയാട്ടം ഞായറാഴ്ചയോടെ മൂർദ്ധന്യാവസ്ഥയിലെത്തി. ഈ മാസം മൂന്നാം തവണയാണ് ഓടക്കയത്ത് കാട്ടാനകൾ ജനവാസ കേന്ദ്രത്തിലിറങ്ങുന്നത്. പ്രധാനമായും കൊടുമ്പുഴ, നെല്ലിയായി, മാങ്കുളം ആദിവാസി സങ്കേതങ്ങളിലാണ് ആനകളിറങ്ങുന്നത്. ഭീതിയിലാണ്ട ചില ആദിവാസി കുടുംബങ്ങൾ മാറിത്താമസിക്കുകയാണ്. ഞായറാഴ്ചയും ആനകൾ കൃഷിനശിപ്പിച്ചു. മാങ്കുളം നെല്ലിയായി രാജുവിെൻറ നൂറിലേറെ റബർ തൈകൾ, നെല്ലിയായി രാമകൃഷ്ണെൻറ 15 തെങ്ങ്, ഓടക്കൽ രാമകൃഷ്ണെൻറ 50 കവുങ്ങ്, 20 തെങ്ങ്, കൊടുമ്പുഴ കോർമെൻറ നൂറിലേറെ വാഴ, പെരുവമ്പാടം നാരായണെൻറ 50 കവുങ്ങ് എന്നിവ പകൽതന്നെ നശിപ്പിച്ചിട്ടുണ്ട്. രാത്രിയും പ്രദേശത്തുനിന്ന് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. പ്രദേശത്തെ കാട്ടാനശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കൊടുമ്പുഴ ഫോറസ്റ്റ് ഓഫിസിൽ യൂത്ത് കോൺഗ്രസ് ഉപരോധവും കിസാൻ സഭയുടെ ധർണയും നടത്തിയിരുന്നു. ഇതുവരെ ഒരു നടപടിയും ഈ വിഷയത്തിൽ അധികൃതരിൽനിന്ന് ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story