Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലാഹോർ...

ലാഹോർ ഉപതെരഞ്ഞെടുപ്പ്: നവാസ് ശരീഫിെൻറ പത്നിക്ക് ജയം

text_fields
bookmark_border
ലാഹോർ ഉപതെരഞ്ഞെടുപ്പ്: നവാസ് ശരീഫിെൻറ പത്നിക്ക് ജയം ലാഹോർ: സുപ്രീംകോടതി അയോഗ്യത കൽപിച്ചതിനെ തുടർന്ന് മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെച്ച ലാഹോർ എൻ120 മണ്ഡലത്തിൽനിന്ന് അദ്ദേഹത്തിെൻറ പത്നി കുൽസൂം നവാസ് ജയിച്ചു. തുല്യശക്തികളുടെ പോരാട്ടം കണ്ട കടുത്ത അങ്കത്തിൽ കുൽസൂം 59,413 വോട്ട് നേടിയപ്പോൾ ഇംറാൻ ഖാൻ നേതൃത്വം നൽകുന്ന തഹ്രീകെ ഇൻസാഫ് സ്ഥാനാർഥി ഡോ. യാസ്മിൻ റാശിദ് 46,145 വോട്ടുകൾ നേടി. 2013ൽ നവാസ് ശരീഫിനെതിരെ ഡോ. യാസ്മിൻ 40,000 വോട്ടുകൾക്കായിരുന്നു പരാജയപ്പെട്ടത്. ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച വോെട്ടടുപ്പ് അഞ്ചു മണിയോടെ അവസാനിച്ചു. 34 ശതമാനമായിരുന്നു പോളിങ്. അർബുദ ചികിത്സക്കായി ലണ്ടനിലുള്ള കുൽസൂമിനുവേണ്ടി പ്രചാരണ രംഗത്ത് തിളങ്ങിനിന്നത് നവാസ് ശരീഫിെൻറ മകൾ മറിയം നവാസായിരുന്നു. അഴിമതിക്കേസിൽ നവാസ് ശരീഫ് രാജിവെച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പാർലമെൻറ് സീറ്റിലേക്ക് 44 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. മൂന്നുലക്ഷത്തിൽപരം വോട്ടർമാർക്ക് 220 പോളിങ് സ്റ്റേഷനുകൾ ഒരുക്കി. ചരിത്രത്തിലാദ്യമായി ബയോമെട്രിക് സംവിധാനവും വോെട്ടടുപ്പിന് ഉപയോഗിച്ചിരുന്നു. 39 പോളിങ് സ്റ്റേഷനുകളിലായി 100 ബയോമെട്രിക് സംവിധാനമാണ് ഒരുക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story