Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2017 5:14 AM GMT Updated On
date_range 16 Sep 2017 5:14 AM GMT'വടി'യെടുത്ത് ആർ.ടി.ഒ
text_fieldsbookmark_border
മലപ്പുറം: ഇൻഷുറൻസും ടാക്സും അടക്കാതെ സർവിസ് നടത്തിയ സ്വകാര്യ ബസുകൾ മലപ്പുറം ആർ.ടി ഓഫിസ് അധികൃതർ പിടിച്ചെടുത്തു. എടവണ്ണപ്പാറ, എടവണ്ണ ബസ് സ്റ്റാൻഡുകളിൽനിന്നാണ് നാല് മിനിബസുകൾ പിടിച്ചെടുത്തത്. കൊണ്ടോട്ടി, അരീക്കോട് സ്റ്റാൻഡുകളിലും വെള്ളിയാഴ്ച പരിശോധന നടത്തി. മലപ്പുറം ആർ.ടി.ഒ കെ.എം. ഷാജിയുടെ നിർദേശപ്രകാരം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ. മനുരാജ്, കെ.വി. അഭിലാഷ് എന്നിവരാണ് പരിശോധന നടത്തിയത്. 3000 രൂപ പിഴയോടെ ഇൻഷുറൻസും ടാക്സും അടച്ചാൽ വാഹനങ്ങൾ വിട്ടുനൽകുമെന്ന് ആർ.ടി.ഒ അറിയിച്ചു. ഇൻഷുറൻസ് ഇല്ലാതെ കഴിഞ്ഞദിവസം മറ്റൊരു ബസും പിടിച്ചെടുത്തിരുന്നു. വിദ്യാർഥിനികളോട് മോശം പെരുമാറ്റം: കണ്ടക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു മലപ്പുറം: സ്കൂൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ രണ്ട് സ്വകാര്യ ബസ് കണ്ടക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഴയൂർ കക്കോവ് പുളിയാർക്കൽപുറേ രാജേഷ്, ചിറയിൽ കിഴക്കേപറമ്പ് സാലിഹ് മോൻ എന്നിവരുടെ ലൈസൻസുകളാണ് രണ്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. മഞ്ചേരി നിർഭയ കേന്ദ്രം അന്തേവാസികളും കക്കോവ് പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസിലെയും അറവങ്ങര ഗവ. സ്കൂളിലെയും വിദ്യാർഥിനികൾ നൽകിയ പരാതിയെ തുടർന്നാണ് മലപ്പുറം ആർ.ടി.ഒ കെ.എം. ഷാജി നടപടിയെടുത്തത്. ഇരുവരെയും പ്രത്യേക പരിശീലനത്തിന് അയക്കാനും നിർദേശിച്ചിട്ടുണ്ട്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അബ്ദുൽസലാം നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്തു മലപ്പുറം: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് അഞ്ച് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മലപ്പുറം ആർ.ടി ഒാഫിസ് പരിധിയിൽ വിവിധയിടങ്ങളിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് നടപടി. വാഹനവായ്പക്കായി വ്യാജരേഖ ചമച്ചെന്ന് കാണിച്ച് ലഭിച്ച പരാതി മലപ്പുറം പൊലീസിന് കൈമാറി. നാഷനൽ പെർമിറ്റ് ലോറി വാങ്ങുന്നതിന് വായ്പ സംഘടിപ്പിക്കാൻ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് വ്യാജരേഖ നൽകിയെന്നാണ് അരീക്കോട് സ്വദേശിക്കെതിരെയുള്ള കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story