Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2017 5:10 AM GMT Updated On
date_range 15 Sep 2017 5:10 AM GMTഒാവർസിയറെ ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം
text_fieldsbookmark_border
കൊണ്ടോട്ടി: നഗരസഭയിൽ കെട്ടിടനിർമാണങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഒാവർസിയർ ഇല്ലാത്തതിനെെചാല്ലി കൗൺസിൽ യോഗത്തിൽ ബഹളം. യോഗം ആരംഭിച്ച ഉടനെ പ്രതിപക്ഷമാണ് കൊണ്ടോട്ടി നഗരം ഉൾപ്പെടുന്ന 20 വാർഡുകളിലെ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ ഒാവർസിയർ ഇല്ലാത്ത വിഷയം ഉന്നയിച്ചത്. നേരത്തെയുണ്ടായിരുന്ന ആളെ അഴിമതി ആരോപണം ഉൾപ്പെടെയുള്ള വിഷയത്തെ തുടർന്ന് കെട്ടിടനിർമാണത്തിെൻറ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. ഇവർക്ക് പകരമായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന ഒരു ഒാവർസിയറെ നിയമിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മാസം 25ഒാടെ കാലാവധി അവസാനിച്ചു. ഇൗ ഉദ്യോഗസ്ഥൻ പോകുന്നതിന് മുമ്പ് ഇയാൾക്കെതിരെ ആരോപണ വിധേയയായ ഒാവർസിയർ സെക്രട്ടറി, അസി. എൻജിനീയർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. അന്ന് മുതലുള്ള ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഒാവർസിയറുടെ കാലാവധി അവസാനിച്ച ഉടനെ പുതിയ ആളെ നിയമിക്കുന്നതിനുള്ള ഇൻറർവ്യു നടത്തിയതായും ഇൗ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുള്ള അജണ്ട വ്യാഴാഴ്ചയിലെ കൗൺസിൽ യോഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ചെയർമാൻ സി.കെ. നാടിക്കുട്ടി അറിയിച്ചു. എന്നാൽ, ഇൗ ഉദ്യോഗസ്ഥന് ഫയലുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള അധികാരമില്ലെന്ന് പ്രതിപക്ഷം ഉന്നയിച്ചതോടെ കെട്ടിക്കിടക്കുന്ന ഫയലുകളെല്ലാം സെപ്റ്റംബർ 22നകം പരിശോധിക്കാൻ കൗൺസിൽ യോഗം എ.ഇയെ ചുമതലപ്പെടുത്തി. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലം പരിശോധിച്ച് വേഗത്തിൽ നടപടി എടുക്കാനാണ് യോഗതീരുമാനം. ചെയർമാൻ സി.കെ. നാടിക്കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story