Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2017 5:15 AM GMT Updated On
date_range 14 Sep 2017 5:15 AM GMTഅമ്പലപ്പാറ പൊലീസ് സ്റ്റേഷൻ പ്രഖ്യാപനത്തിലൊതുങ്ങി
text_fieldsbookmark_border
ഒറ്റപ്പാലം: അമ്പലപ്പാറ കേന്ദ്രീകരിച്ച് അനുവദിച്ച പൊലീസ് സ്റ്റേഷൻ കടലാസിലൊതുങ്ങുന്നു. ഇവിടെ ഇടക്കിടെ അരങ്ങേറുന്ന അക്രമ സംഭവങ്ങൾക്കും മറ്റുമായി അംഗബലം കുറവായ ഒറ്റപ്പാലം സ്റ്റേഷനിലെ പൊലീസ് നെട്ടോട്ടമോടി തളരുകയാണ്. നിസ്സാര സംഭവങ്ങളുടെ പേരിൽ ഇടക്കിടെ ഉണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങളും സംഘം ചേർന്നുള്ള ആക്രമണങ്ങളും പതിവായതോടെ പൊലീസിന് അമ്പലപ്പാറയിൽ നിലയുറപ്പിക്കേണ്ട അവസ്ഥയാണുള്ളത്. ജോലിഭാരവും സേനാംഗങ്ങളുടെ കുറവും അധികാര പരിധിയുടെ വിശാല വിസ്തൃതിയും ഒറ്റപ്പാലം പൊലീസിന് അധികജോലി ചെയ്യേണ്ട അവസ്ഥ സൃഷ്ടിക്കുന്നു. ഇതുകാരണം സംഭവസ്ഥലത്ത് കൃത്യസമയത്ത് എത്തിപ്പെടാൻ കഴിയാറില്ല. ഇതാകട്ടെ പൊലീസിനെതിരെ വിമർശനങ്ങൾക്കും ഇടയാക്കുന്നു. രണ്ടു വർഷം മുമ്പ് ഒറ്റപ്പാലം സ്റ്റേഷെൻറ ദൂരപരിധി പുനർ നിർണയിച്ച് ലക്കിടി -പേരൂർ, അമ്പലപ്പാറ, വാണിയംകുളം പഞ്ചായത്തുകളിലെ ഏതാനും ഭാഗങ്ങൾ സമീപത്തെ സ്റ്റേഷനുകളിലേക്ക് മാറ്റാൻ ജില്ല പൊലീസ് മേധാവി ശ്രമം നടത്തിയിരുന്നു. ഒറ്റപ്പാലം സ്റ്റേഷൻ വിഭജിച്ച് അമ്പലപ്പാറയിൽ പുതിയ സ്റ്റേഷൻ എന്ന നിർദേശം മുന്നോട്ടുവെച്ചു. ഇതനുസരിച്ച് സർക്കാർ സ്റ്റേഷൻ അനുവദിച്ചിട്ട് മാസങ്ങളായി. അനുയോജ്യമായ വാടക കെട്ടിടം ലഭിക്കാത്തതാണ് സ്റ്റേഷൻ പ്രവർത്തനത്തിന് വിലങ്ങുതടിയാകുന്നത്. ഓണനാളുകളിൽ സംഘർഷ സാധ്യത കണക്കിലെടുത്തും വാഹനപരിശോധനക്കുമായി പൊലീസ് സേനാംഗങ്ങൾ അമ്പലപ്പാറ സെൻററിൽ നിലയുറപ്പിച്ചത് ഓണക്കച്ചവടത്തെ സാരമായി ബാധിച്ചെന്ന പരാതി വ്യാപാരികൾക്കുണ്ട്. ഇതിനിടയിലാണ് തിരുവോണനാളിൽ മേലൂരിൽ രാഷ്ട്രീയ സംഘർഷം അരങ്ങേറിയത്. സംഘം ചേർന്നെത്തിയവർ രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി തുടർന്നുള്ള ദിവസങ്ങളിലും പൊലീസ് അമ്പലപ്പാറയിൽ തമ്പടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story