Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2017 5:09 AM GMT Updated On
date_range 9 Sep 2017 5:09 AM GMTവാഹനാപകടം: ആഗസ്റ്റിൽ പൊലിഞ്ഞത് 36 ജീവനുകൾ
text_fieldsbookmark_border
208 പേരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു മലപ്പുറം: ഗതാഗതനിയമലംഘനങ്ങൾ വർധിച്ചതിന് പിന്നാലെ ജില്ലയിൽ ആഗസ്റ്റ് മാസത്തിൽ പൊലിഞ്ഞത് 36 ജീവനുകൾ. ഇതേ മാസം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ പരിക്കേറ്റവർ മരിച്ചവരുടെ മൂന്നിരട്ടിയെങ്കിലും വരും. നിരവധിപേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പൊന്നാനി, മലപ്പുറം, തിരൂർ ആർ.ടി ഓഫിസ് പരിധികളിലാണ് കൂടുതൽ പേർ മരിച്ചത്. പൊന്നാനിയിൽ 12, മലപ്പുറം 10, തിരൂർ എഴ് എന്നിങ്ങനെയാണ് മരണനിരക്ക്. നിലമ്പൂർ ആർ.ടി ഓഫിസിന് കീഴിൽ ഒരാൾ മാത്രമാണ് ആഗസ്റ്റിൽ മരിച്ചത്. മൊബൈൽ ഫോണിൽ സംസാരിച്ചുള്ള ഡ്രൈവിങ്, അമിതവേഗത, അമിതഭാരം കയറ്റൽ തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയതിന് നിലമ്പൂർ, തിരൂരങ്ങാടി, തിരൂർ, പൊന്നാനി, മലപ്പുറം, പെരിന്തൽമണ്ണ ഓഫിസ് പരിധികളിൽ 208 പേരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ ഓഫിസ് പരിധികളിലാണ് കൂടുതൽ പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. മലപ്പുറത്ത് 92 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണയിൽ 40ഉം തിരൂരിൽ 30ഉം ആണ് കണക്ക്. ഒരു മാസം മുതൽ ഒരുവർഷം വരെ കാലയളവിലേക്കാണ് സസ്പെൻഷൻ. ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്ങിന് 24 പേരും മൊബൈൽ ഫോണിൽ സംസാരിച്ചുള്ള ഡ്രൈവിങ്ങിന് 83 പേരും ആഗസ്റ്റിൽ പിടിക്കപ്പെട്ടു. ഹെൽമറ്റില്ലാത്തതിന് 751ഉം സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 190 പേരും പിടിയിലായി. അമിതഭാരം കയറ്റിയതിന് നാല് വാഹനങ്ങൾ പിടിയിലായി. അമിതവേഗതക്ക് അഞ്ചുപേരെ പിടികൂടി നടപടിയെടുത്തു. അതേസമയം, മദ്യപിച്ചുള്ള ഡ്രൈവിങ് കണ്ടെത്താൻ പൊലീസും കാര്യക്ഷമമായി പ്രവർത്തിക്കുകയായിരുന്നെങ്കിൽ കേസുകളുടെ എണ്ണം ഇനിയും വർധിക്കുമായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story