Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഞ്ചേരി പഴയ ബസ്​...

മഞ്ചേരി പഴയ ബസ്​ സ്​റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് നവീകരണം വിസ്മൃതിയിലേക്ക്

text_fields
bookmark_border
മഞ്ചേരി: പഴയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പൊളിച്ച് നവീനരീതിയിൽ നിർമിക്കാൻ മഞ്ചേരി നഗരസഭ ആലോചിച്ച പദ്ധതിക്ക് അനക്കമില്ല. സ്വകാര്യ, സർക്കാർ പങ്കാളിത്തത്തിൽ ലക്ഷ്യമിട്ട പദ്ധതിക്ക് നിക്ഷേപകരെ കിട്ടാതായതോടെയാണ് മുടങ്ങിയത്. പദ്ധതിയുടെ മാസ്റ്റർപ്ലാൻ നിക്ഷേപക മേളയിൽ അവതരിപ്പിച്ചിരുന്നു. 75 കോടി രൂപയാണ് ബസ് സ്റ്റാൻഡ് നിൽക്കുന്ന ഭൂമിക്കും അതിലെ കെട്ടിടങ്ങൾക്കും മതിപ്പുവില കണക്കാക്കിയിരുന്നത്. ബഹുനില കെട്ടിട സമുച്ചയമാണ് മാസ്റ്റർപ്ലാനിൽ ഉണ്ടായിരുന്നത്. കച്ചേരിപ്പടിയിൽ മികച്ച സൗകര്യങ്ങളോടെ പുതിയ ബസ് സ്റ്റാൻഡ് പൂർത്തിയാക്കിയ സ്ഥിതിക്ക് മഞ്ചേരിയിലെ പഴയ ബസ് സ്റ്റാൻഡ് അതേപടി നിലനിർത്താതെ നഗരസഭക്കുകൂടി വരുമാനം ലഭിക്കുന്ന രീതിയിൽ പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ പദ്ധതി പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു. കാലപ്പഴക്കവും അപകടാവസ്ഥയുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. മാത്രവുമല്ല, രണ്ട് നിലകളിൽ നിൽക്കുന്ന ഷോപ്പിങ് കോംപ്ലക്സിൽനിന്ന് പരിമിതമായ വാടക മാത്രമാണ് നഗരസഭക്ക് ലഭിക്കുന്നത്. മുറിയെടുത്തവർ പലപ്പോഴായി മറിച്ചുനൽകി ഉപയോഗിക്കുന്നതിനാൽ നേരേത്ത ലഭിച്ചുവന്ന വാടകമാത്രമാണ് നഗരസഭക്ക് ലഭിക്കുന്നത്. അതേസമയം, പഴയ കെട്ടിടം പൊളിക്കുമ്പോൾ വർഷങ്ങളായി ഈ ഷോപ്പിങ് കോംപ്ലക്സിൽ കച്ചവടം നടത്തുന്നവരുടെ കാര്യത്തിൽ പ്രത്യേക തീരുമാനം കൈക്കൊള്ളണമെന്നും ആവശ്യമുയർന്നിരുന്നു. 2006ലാണ് പഴയ ബസ്റ്റാൻഡ് കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കാൻ ആദ്യമായി പദ്ധതി തയാറാക്കിയത്. 11 വർഷമായിട്ടും ഇത് നടപ്പായിട്ടില്ല. വൻ സാമ്പത്തികബാധ്യത വരുന്ന പദ്ധതിയായതിനാൽ നഗരസഭക്ക് ഏറ്റെടുക്കാനും കഴിയില്ല. പഴയ ബസ് സ്റ്റാൻഡിൽനിന്ന് ബസുകൾ മിക്കതും ഒഴിവാക്കിയിരുന്നെങ്കിലും പിന്നീട് ഇവിടേക്കുതന്നെ കൊണ്ടുവന്നു. മഞ്ചേരിയിലെ ടാക്സി സ്റ്റാൻഡും ഇതിനകത്താണ്. മഞ്ചേരി നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രഥമസ്ഥാനം ഈ ബസ് സ്റ്റാൻഡ് നവീകരണത്തിനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story