Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2017 8:11 AM GMT Updated On
date_range 8 Sep 2017 8:11 AM GMTചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിെൻറ ചോർച്ച: സർക്കാറിന് നിർദേശം സമർപ്പിച്ചു
text_fieldsbookmark_border
പൊന്നാനി: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിെൻറ ചോർച്ച പരിഹരിക്കാനായി ചമ്രവട്ടം റെഗുലേറ്റർ ഡിവിഷൻ തയാറാക്കിയ പരിഹാര നിർദേശം സർക്കാറിനും ഐ.ഡി.ആർ.ബിക്കും സമർപ്പിച്ചു. ചോർച്ചയുമായി ബന്ധപ്പെട്ട ഡൽഹി ഐ.ഐ.ടിയുടെ പഠന റിപ്പോർട്ട് രണ്ടുമാസം മുമ്പ് റെഗുലേറ്റർ ഡിവിഷന് സമർപ്പിച്ചിരുന്നു. ഒരു കിലോമീറ്റർ നീളവും 70 ഷട്ടറുകളുമുള്ള റെഗുലേറ്ററിെൻറ മധ്യഭാഗത്തെ 20 ഷട്ടറുകൾക്കടിയിലൂടെയാണ് ചോർച്ച കണ്ടെത്തിയത്. നിലവിലുള്ള മൂന്നര മുതൽ ഏഴുമീറ്റർ വരെയുള്ള പൈലിങ്ങിന് തൊട്ടുതാഴെയായി 11. 2 മീറ്റർ ആഴത്തിൽ പൈലിങ് നടത്തി ഷീറ്റുകൾ സ്ഥാപിച്ചാലേ ചോർച്ചക്ക് പരിഹാരം കാണാൻ കഴിയൂവെന്നാണ് ഐ.ഐ.ടി അധികൃതർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിന് 51 കോടി രൂപയോളം ചെലവുവരും. റെഗുലേറ്ററിെൻറ ചോർച്ച പരിഹരിക്കാൻ സർക്കാർ കഴിഞ്ഞ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയിരുന്നു. കൂടുതൽ ചെലവ് വരികയാണെങ്കിൽ സർക്കാർ വഹിക്കുമെന്നും ബജറ്റിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story