Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2017 8:07 AM GMT Updated On
date_range 6 Sep 2017 8:07 AM GMTപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
എടക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ. ചുള്ളിയോട് ഉണ്ണികുളം സ്വദേശി ചിറക്കൽ സൈനുൽ ആബിദ് എന്ന ഇണ്ണിമാനെയാണ് (28) എടക്കര സി.ഐ പി. അബ്ദുൽ ബഷീർ, എടക്കര എസ്.ഐ സജിത്ത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഹൈസ്കൂൾ വിദ്യാർഥിനിയായ പതിനഞ്ചുകാരിയെ കാണാനില്ലെന്ന് ആഗസ്റ്റ് 24ന് എടക്കര സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കഴിഞ്ഞ 31ന് എടവണ്ണയിൽ ബന്ധുക്കളുടെ സഹായത്തോടെ കണ്ടെത്തി. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. 24ന് മഞ്ചേരിയിലെ ബന്ധുവീട്ടിലേക്ക് പോയ പെൺകുട്ടിയെ പ്രതി നിലമ്പൂർ ബസ്സ്റ്റാൻഡിൽ പരിചയം നടിച്ച് സമീപിക്കുകയും ബന്ധുവീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ് സുഹൃത്തിെൻറ ഓട്ടോയിൽ കയറ്റി പലയിടത്തായി കറങ്ങുകയും പുഴവക്കത്തുെവച്ച് പീഡിപ്പിക്കുകയുമായിരുന്നു. പിറ്റേദിവസം ഗൂഡല്ലൂരിലെ ലോഡ്ജിലും കുട്ടിയെ കൊണ്ടുപോയി പീഡനത്തിനിരയാക്കി. കുട്ടിയുടെ കൈയിലുണ്ടായിരുന്ന ഒന്നേകാൽ പവെൻറ വള പ്രതി മഞ്ചേരിയിലെ കടയിൽ വിൽക്കുകയും ചെയ്തു. ഈ പണമുപയോഗിച്ചാണ് പ്രതി കുട്ടിയെയുംകൊണ്ട് കാറിൽ പിന്നീട് കറങ്ങിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഇയാൾ നിലമ്പൂർ ചക്കാലക്കുത്തിൽ വാടകക്കാണ് താമസം. ലോറി ൈഡ്രവറായും നിലമ്പൂരിൽ ഓട്ടോ ൈഡ്രവറായും ജോലി ചെയ്യുന്നുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പോക്സോ ആക്ട് പ്രകാരം പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എ.എസ്.ഐമാരായ രാമദാസ്, എം. അസൈനാർ, സി.പി.ഒമാരായ പി.സി. വിനോദ്, അബൂബക്കർ, സലീന ബാബു, ബിന്ദു, മനോജ്, മുരളി, രാജേഷ്, ജാബിർ എന്നിവരുമുണ്ടായിരുന്നു. CAPTION പ്രതി സൈനുൽ ആബിദ് എന്ന ഇണ്ണിമാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story