Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 5:09 AM GMT Updated On
date_range 13 Oct 2017 5:09 AM GMTപരിസ്ഥിതി പരിവർത്തന കൃഷി രീതി പഠിക്കാൻ ഹൈദരാബാദ് സംഘമെത്തി
text_fieldsbookmark_border
ആലത്തൂർ: ആലത്തൂർ നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയായ 'നിറ'യിൽ നടപ്പാക്കുന്ന പദ്ധതികൾ കണ്ട് പഠിക്കാൻ ഹൈദരാബാദിൽനിന്ന് സംഘമെത്തി. കേന്ദ്ര സർക്കാർ സ്ഥാപനമായ ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാൻറ് ഹെൽത്ത് മാനേജ്മെൻറ് ഡയറക്ടർമാരായ ഡോ. വിജയലക്ഷ്മി, ശക്തിവേൽ എന്നിവരുടെ നേതൃത്വത്തിലുള്ള ശാസ്ത്രിജ്ഞരുടെ സംഘമാണ് ആലത്തൂരിലെത്തി കൃഷിയിടങ്ങൾ പരിശോധിച്ചത്. സംസ്ഥാന പ്ലാനിങ് ബോർഡ് ഡോക്യുമെേൻറഷൻ വിഭാഗവും സംഘത്തിനൊപ്പമുണ്ടായിരുന്നു. കൃഷി ഓഫിസർ എം.വി. രശ്മി, പഞ്ചായത്ത് പ്രസിഡൻറ് ടി.ജി. ഗംഗാധരൻ, ഗൗതമൻ, പി.കെ. മോഹനൻ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മറ്റ് രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന പരിസ്ഥിതി പരിവർത്തന കൃഷിക്ക് തുടക്കം കുറിച്ച കാട്ടുശ്ശേരി കൂരോട്ട് മന്ദം പാടശേഖരം സംഘം സന്ദർശിച്ചു. വിവിധ പാടശേഖര സമിതികളിലെത്തി സംഘം കർഷകരുമായി ആശയവിനിമയം നടത്തി. തൊഴിൽ സേന, തൊഴിലുറപ്പ് വിഭാഗങ്ങളുടെയും പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. കെ.ഡി. പ്രസേനൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ സംതൃപ്തി രേഖപ്പെടുത്തി. പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സുസ്ഥിര കൃഷിക്ക് സഹായങ്ങൾ നൽകാനും പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ഡോക്യുമെൻററി തയാറാക്കാനും പരിപാടിയുണ്ടെന്നും സംഘം പറഞ്ഞതായി 'നിറ' പദ്ധതിക്ക് നേതൃത്വം നൽകുന്നവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story