Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 5:13 AM GMT Updated On
date_range 8 Oct 2017 5:13 AM GMTകർഷകർക്ക് തലവേദനയായി കുരങ്ങും മയിലും
text_fieldsbookmark_border
പെരുങ്ങോട്ടുകുറുശ്ശി: കാട്ടുപന്നി ശല്യത്തിൽ നിന്ന് കൃഷി രക്ഷപ്പെടുത്താനാവാതെ നിസസ്സഹായരായി കഴിയുന്ന പെരുങ്ങോട്ടുകുറുശ്ശി ചൂലനൂർ മേഖലയിലെ കർഷകർക്ക് മറ്റൊരു പ്രഹരമായി കുരങ്ങും മയിലും. നെൽകൃഷിക്കു പുറമെ പച്ചക്കറി ഇനങ്ങളും തെങ്ങുകൾ ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും കുരങ്ങും മയിലും വ്യാപകമായി നശിപ്പിക്കുന്നതാണ് കർഷകരെ വിഷമവൃത്തത്തിലാക്കുന്നത്. ചുലനൂർ വനമേഖലയിൽ നിന്നിറങ്ങുന്ന കുരങ്ങും മയിൽസങ്കേതത്തിൽ നിന്നിറങ്ങുന്ന മയിലുകളും നാട്ടിൻപുറങ്ങളിലെ കൃഷിയും നാളികേരമുൾപ്പെടെയുള്ളവയും വാഴകൃഷിയും പച്ചക്കറി കൃഷിയും നശിപ്പിക്കുന്നത്. കാട്ടുപന്നി കൂട്ടത്തെ തുരത്താൻ തുണികൾ കൂട്ടിക്കെട്ടിയും വിളക്ക് തെളിയിച്ചും ശബ്ദമുണ്ടാക്കിയും കർഷകർ തന്ത്രം മെനയുമ്പോൾ കുരങ്ങിനെയും മയിലിനെയും തുരത്താൻ ഇതുകൊണ്ടൊന്നും സാധിക്കുന്നില്ല. ചുരുക്കത്തിൽ കാട്ടുപന്നിയേക്കാൾ ദ്രോഹമാണ് മയിലും കുരങ്ങും കർഷകർക്ക് ഉണ്ടാക്കുന്നത്. വീട് തകർന്നു ഒറ്റപ്പാലം: അമ്പലപ്പാറ കടമ്പൂരിൽ ചുമരുകൾ വീണ് നിർധനകുടുംബത്തിെൻറ കൂര തകർന്നു. ഇതോടെ കുടുംബത്തിന് അന്തിയുറങ്ങാൻ ഇടമില്ലാതായി. കടമ്പൂരിൽ പാറക്കൽ കോളനിയിൽ താമസിക്കുന്ന പാറക്കൽ വീട്ടിൽ സുകുമാരൻ എന്ന കുഞ്ഞുണ്ണിയുടെ വീടാണ് വ്യാഴാഴ്ച രാത്രി തകർന്നത്. വീടിെൻറ ഒരുവശത്തെ ചുമരുകൾ പൂർണമായും നിലം പൊത്തി. മറ്റു വശങ്ങളിലെ ചുമരുകൾ വിണ്ടുകീറിയിട്ടുണ്ട്. നാലംഗ കുടുംബത്തിന് അന്തിയുറങ്ങാൻ ഇടമില്ലാത്ത സ്ഥിതിയിലാണ്. സ്വന്തമായി കിടപ്പാടമില്ലാത്ത സുകുമാരൻ സഹോദരൻ രാധാകൃഷ്ണെൻറ ഈ വീട്ടിലാണ് എട്ടു വർഷമായി ഭാര്യയും രണ്ടു മക്കളുമായി താമസിക്കുന്നത്. വീടിെൻറ പിറകുവശത്തുള്ള വെള്ളച്ചാലിലെ ഈർപ്പം മൺചുമരിൽ തട്ടിയതാകാം തകർച്ചക്ക് കാരണമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story