Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വകാര്യ ബസിെൻറ വേഗത...

സ്വകാര്യ ബസിെൻറ വേഗത കവർന്നത് യുവ ഗാനരചയിതാവിെൻറ സ്വപ്നങ്ങളെ

text_fields
bookmark_border
മണ്ണാർക്കാട്: എഴുതിത്തീരാത്ത വരികൾ ബാക്കിവെച്ച് യുവ മാപ്പിളപ്പാട്ട് ഗാനരചയിതാവ് സുനീർ മണ്ണാർക്കാട് വിടപറഞ്ഞപ്പോൾ ബാക്കിയായത് ഒരുപിടി സ്വപ്നങ്ങൾ. കുടുംബത്തിലെ ഏക അത്താണിയായ സുനീറിെൻറ വിയോഗം മൂന്ന് സഹോദരിമാർക്കൊപ്പം പ്രിയതമയേയും കുടുംബങ്ങളെയും നാട്ടുകാരേയും തീരാക്കണ്ണീരിലാഴ്ത്തി. അമിതവേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്വകാര്യ ബസാണ് എതിരെ ബൈക്കിലെത്തിയ സുനീറിെൻറ ജീവൻ കവർന്നത്. സുഹൃത്തിെൻറ സഹോദരിയുടെ വിവാഹചടങ്ങിന് പോവുന്നതിനിടെയാണ് അപകടം. പ്രവാസികളുൾപ്പെടെയുള്ളവർ എന്നും ഒാർക്കുന്ന ഒരുപിടി ഗാനങ്ങൾ സുനീറിേൻറതായുണ്ട്. 'ഇന്ന് നീ എെൻറ ഖബറിനരികത്ത് വെച്ച ചെമ്പനീർ പൂ, അന്ന് ഞാൻ എെൻറ സ്നേഹം ചൊന്ന നേരത്ത് തന്നിരുന്നുവെങ്കിൽ...' തുടങ്ങി സുനീർ എഴുതിപ്പാടിയ ഈരടികളാണ് മരണവാർത്ത അറിഞ്ഞപ്പോൾ സുഹൃത്തുക്കൾ ആദ്യമോർത്തത്. പ്രവാസജീവിതത്തിനിടെയുള്ള നിരവധി അനുഭവങ്ങൾ വരികളായി കുറിച്ചു. പ്രശസ്തരായ നിരവധി യുവഗായകർ പാടി പ്രസിദ്ധിയാർജിച്ച നൂറോളം മാപ്പിളപ്പാട്ടുകളാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ ആ രചനയിൽ വിരിഞ്ഞത്. കൂടാതെ ഒട്ടനവധി മദ്ഹ്, ദഫ്, നബിദിന ഗാനങ്ങളും പിറന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story