Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂടൽമഞ്ഞ്​: കരിപ്പൂരിൽ...

മൂടൽമഞ്ഞ്​: കരിപ്പൂരിൽ അഞ്ച്​ വിമാനങ്ങൾ തിരിച്ചുവിട്ടു

text_fields
bookmark_border
കൊണ്ടോട്ടി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങൾ തിരിച്ചുവിട്ടു. റൺവേയിലെ മൂടൽമഞ്ഞിനെ തുടർന്ന് പുലർച്ച നാലിനും 6.30നും ഇടയിൽ ഇറങ്ങേണ്ട വിമാനങ്ങളാണ് തിരിച്ചുവിട്ടത്. നാലെണ്ണം കൊച്ചിയിലേക്കും ഒന്ന് ബംഗളൂരുവിലേക്കുമാണ് തിരിച്ചുവിട്ടത്. മണിക്കൂറുകൾ വൈകിയെങ്കിലും നാല് വിമാനങ്ങൾ തുടർസർവിസ് നടത്തി. പൈലറ്റി​െൻറ ജോലിസമയം അവസാനിച്ചതിനാൽ ഒരു വിമാനത്തി​െൻറ സമയക്രമം വൈകീട്ടത്തേക്ക് പുനഃക്രമീകരിച്ചു. പുലർച്ച നാലിനുള്ള ഒമാൻ എയറി​െൻറ മസ്കത്ത്-കോഴിക്കോട് വിമാനം കൊച്ചിയിലേക്കും 4.15നുള്ള ഇൻഡിഗോയുടെ മസ്കത്ത്-കോഴിക്കോട് ബംഗളൂരുവിലേക്കും 5.35നുള്ള എയർഇന്ത്യ എക്സ്പ്രസി​െൻറ അബൂദബി-കോഴിക്കോട്, 5.50നുള്ള ഒമാൻ എയറി​െൻറ സലാല-കോഴിക്കോട്, 6.10നുള്ള എയർഇന്ത്യയുടെ ഷാർജ-കോഴിക്കോട് എന്നിവ കൊച്ചിയിലേക്കുമാണ് തിരിച്ചുവിട്ടത്. ഇവ രാവിെല ഏഴിനും 8.30നും ഇടയിൽ തിരിച്ചെത്തി തുടർസർവിസ് നടത്തി. അതേസമയം, മസ്കത്തിൽ നിന്നെത്തിയ ഒമാൻ എയർ പൈലറ്റി​െൻറ ജോലി സമയം അവസാനിച്ചതിനാൽ വൈകീട്ട് 4.15നാണ് കൊച്ചിയിൽനിന്ന് കരിപ്പൂരിെലത്തിയത്. തുടർന്ന് പുലർച്ച അഞ്ചിന് പോകേണ്ട വിമാനം 12 മണിക്കൂർ വൈകി വൈകീട്ട് അഞ്ചിനാണ് പുറപ്പെട്ടത്. രാവിലെ 6.40ന് പുറപ്പെടേണ്ട കോഴിക്കോട്-സലാല വിമാനം നാല് മണിക്കൂർ വൈകി 10.40ന് പുറപ്പെട്ടു. കൊച്ചിയിൽ അകപ്പെട്ട മസ്കത്ത് വിമാനത്തിലെ യാത്രക്കാർക്കും ഇൗ വിമാനത്തിൽ കരിപ്പൂരിൽനിന്ന് പുറപ്പെടേണ്ടവർക്കും കമ്പനി ഹോട്ടൽ സൗകര്യം ഒരുക്കിയിരുന്നു. അടിയന്തര ആവശ്യങ്ങളുള്ളവർക്ക് കൊച്ചിയിൽനിന്ന് കാർ സൗകര്യം ഏർപ്പെടുത്തിയിരുന്നതായും വിമാന കമ്പനി അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story