Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 5:13 AM GMT Updated On
date_range 6 Oct 2017 5:13 AM GMTഅമിത് ഷായുടെ മടക്കം കേരളത്തിൽ രക്ഷയില്ലെന്ന തിരിച്ചറിവിൽ ^കോടിയേരി
text_fieldsbookmark_border
അമിത് ഷായുടെ മടക്കം കേരളത്തിൽ രക്ഷയില്ലെന്ന തിരിച്ചറിവിൽ -കോടിയേരി അമിത് ഷായുടെ മടക്കം കേരളത്തിൽ രക്ഷയില്ലെന്ന തിരിച്ചറിവിൽ -കോടിയേരി മലപ്പുറം: ബി.ജെ.പിക്ക് കേരളത്തിൽ രക്ഷയില്ലെന്ന തിരിച്ചറിവിനെ തുടർന്നാണ് അഖിലേന്ത്യ പ്രസിഡൻറ് അമിത് ഷാ ജനരക്ഷായാത്ര നിർത്തിപോയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അമിത് ഷാ ഉപേക്ഷിച്ചതോടെ മല എലിയെ പ്രസവിച്ചപോലെയായി ബി.ജെ.പി യാത്ര. അമിത് ഷാ സിംഹമാണെന്ന് സി.പി.എം മനസ്സിലാക്കണമെന്നാണ് കുമ്മനം രാജശേഖരൻ പറഞ്ഞത്. എന്നാൽ, പല്ലുകൊഴിഞ്ഞ സിംഹമാണ് അമിത് ഷായെന്ന് കോടിയേരി പരിഹസിച്ചു. കേരളത്തിൽ ലൗജിഹാദുണ്ടെന്നാണ് യോഗി ആദിത്യനാഥിെൻറ വാദം. അന്യമതത്തിൽപ്പെട്ടവരെ ജീവിതപങ്കാളികളാക്കിയ ബി.ജെ.പി നേതാക്കളുടെ വിവാഹവും ലൗജിഹാദിെൻറ ഭാഗമാണോ എന്ന് യോഗി ആദിത്യനാഥും ബി.ജെ.പിയും വ്യക്തമാക്കണം. കേരള മുഖ്യമന്ത്രി മംഗളൂരുവിൽ പോയപ്പോൾ ബി.ജെ.പി ഹർത്താൽ നടത്തി. ഭോപാലിലും ഹൈദരാബാദിലും പിണറായിയെ തടഞ്ഞു. എന്നാൽ, യു.പി മുഖ്യമന്ത്രിക്ക് തടസ്സങ്ങളില്ലാതെ ഇവിടെ സഞ്ചരിക്കാനായെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ആർ.എസ്.എസ്, ബി.ജെ.പി വർഗീയ നുണപ്രചാരണവേല തുറന്നുകാട്ടാൻ ഒമ്പതിന് സി.പി.എം പ്രചാരണം സംഘടിപ്പിക്കുമെന്നും കോടിയേരി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story