Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 5:04 AM GMT Updated On
date_range 4 Oct 2017 5:04 AM GMTഅവിശ്വാസ പ്രമേയം: പരസ്പരം പഴിചാരി ലീഗും കോൺഗ്രസും
text_fieldsbookmark_border
കരുവാരകുണ്ട്: യു.ഡി.എഫ് ബന്ധം ചേർക്കാനും ഗ്രാമപഞ്ചായത്ത് ഭരണം കൈമാറാനുമുള്ള ചർച്ചകൾ സജീവമായിരിക്കെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന നടപടിയിൽ കോൺഗ്രസും മുസ്ലിം ലീഗും പരസ്പരം പഴിചാരുന്നു. മുസ്ലിം ലീഗിെൻറ വഞ്ചനക്കുള്ള മറുപടിയാണ് അവിശ്വാസ പ്രമേയമെന്ന് കോൺഗ്രസും കരാർ ലംഘനം നടത്തിയ കോൺഗ്രസാണ് ഇതിന് ഉത്തരവാദിയെന്ന് മുസ്ലിം ലീഗും ആരോപിച്ചു. സെപ്റ്റംബർ 30നകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദം നൽകാമെന്ന് അനിൽകുമാർ എം.എൽ.എക്ക് ലീഗ് നേതാക്കൾ നൽകിയ ഉറപ്പ് ലംഘിക്കുകയും പാർട്ടിയെ അപമാനിക്കുന്ന തരത്തിൽ ലീഗ് നേതൃത്വം പെരുമാറുകയും ചെയ്തതായി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി. അലക്സാണ്ടർ പറഞ്ഞു. പഞ്ചായത്തിലെ കുത്തഴിഞ്ഞ ഭരണത്തിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് അവിശ്വാസ പ്രമേയമെന്നും അദ്ദേഹം അറിയിച്ചു. ഒരു ഭാഗത്ത് യു.ഡി.എഫ് നീക്കവും മറുഭാഗത്ത് അനിൽകുമാർ എം.എൽ.എക്കെതിരെ പരസ്യ പ്രസ്താവനയും നടത്തുന്ന മുസ്ലിം ലീഗ് നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് പാർലമെൻററി പാർട്ടി ലീഡർ വി. ആബിദലി പറഞ്ഞു. ലീഗ് സംസ്ഥാന നേതൃത്വത്തിെൻറ നിർദേശ പ്രകാരം മണ്ഡലം ലീഗ് കമ്മിറ്റി പഞ്ചായത്ത് കമ്മിറ്റി വിളിച്ച് ചേർക്കുകയും ഒക്ടോബർ പത്തിനകം പ്രസിഡൻറ് പദം കോൺഗ്രസിന് കൈമാറാമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇക്കാര്യം എം.എൽ.എയെയും ഡി.സി.സി പ്രസിഡൻറിനെയും അറിയിച്ചിരുന്നതായും ലീഗ് മണ്ഡലം പ്രസിഡൻറ് കെ. കുഞ്ഞാപ്പു ഹാജി പറഞ്ഞു. എന്നാൽ, തങ്ങളുമായുണ്ടാക്കിയ അനൗപചാരിക രഹസ്യ ധാരണ പരസ്യപ്പെടുത്തിയ കോൺഗ്രസാണ് പ്രശ്നം വഷളാക്കിയത്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ സാഹചര്യത്തിൽ അതിനെ നേരിടുമെന്ന് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി. ഇമ്പിച്ചിക്കോയ തങ്ങൾ പറഞ്ഞു. അതേസമയം, കോൺഗ്രസ് നീക്കം അനിൽകുമാർ എം.എൽ.എയുടെയും ഡി.സി.സിയുടെയും അറിവോടെയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story