Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാക്രത്തോടി​െൻറ...

കാക്രത്തോടി​െൻറ ഉദ്​ഭവം തേടി പദയാത്ര

text_fields
bookmark_border
മഞ്ചേരി: പരിസ്ഥിതി പ്രവർത്തകരും വിദ്യാർഥികളും ചേർന്ന് കാക്രത്തോട് നീർത്തട സംരക്ഷണ പദയാത്ര നടത്തി. തെക്കുമ്പാട് പ്രദേശത്തുകൂടി ഒഴുകി പന്തലൂർ പുളിക്കലിനപ്പുറം കടലുണ്ടിപ്പുഴയിൽ ചേരുന്ന കാക്രത്തോട് സംരക്ഷിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമായാണ് തോടി​െൻറ ഉദ്ഭവം തേടി പഠനയാത്ര സംഘടിപ്പിച്ചത്. തെക്കുമ്പാട്, അമ്പലവട്ടം, പുളിക്കൽ, വടക്കാൺ ഉൾപ്പെടെ പ്രദേശങ്ങളിൽ കാർഷികാവശ്യത്തിന് ജലസേചനത്തിന് ഉപയോഗിക്കുന്നതാണ് ഇൗ തോട്. അരനൂറ്റാണ്ടിനും മുേമ്പ തനിയെ ഉണ്ടായ കാക്രത്തോടിന് സമാന്തരമായി മറ്റൊരു തോട് കർഷകർ നിർമിച്ചിട്ടുണ്ട്. രാവിലെ പന്തലൂർ അമ്പലവട്ടം പാടത്തിനടുത്ത് ഇ.എം.എസ് സ്മാരക മന്ദിരം പരിസരത്തുനിന്ന് ആരംഭിച്ച യാത്ര മണലിമ്മൽ, ആനപ്പാത്ത്, കാക്രതോട് ചിറ, കീടക്കുന്ന്, അത്തിക്കുണ്ട്, പൂളക്കൽ തോട്, പട്ടാളിപ്പാറ തോട്, മേലേ തെക്കുമ്പാട്, വാലാതോട്, മൈലാടിപ്പടി, എരങ്കോൽ എന്നിവിടങ്ങൾ സഞ്ചരിച്ച് ഉദ്ഭവ കേന്ദ്രമായ പന്തലൂർ മലയിലെ തവരക്കൊടിയിൽ സമാപിച്ചു. തോട്ടിലൊഴുക്കിയ പ്ലാസ്റ്റിക്കും മറ്റു മാലിന്യവും സംഘം നീക്കം ചെയ്തു. കർഷകരുമായും തോടി​െൻറ സമീപവാസികളുമായും സംവദിച്ചു. പരിസ്ഥിതി പ്രവർത്തകരും വിദ്യാർഥികളും സംഘാടനത്തിലുണ്ടായിരുന്നു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻറ് പി. നാരായണൻ, ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി കെ. കൃഷ്ണൻ, മണ്ണ് സംരംക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ കെ.കെ ദിനേശ്, എം. കുഞ്ഞാപ്പ, എം. അബ്ദുൽ അസീസ് എന്നിവർ യാത്ര നയിച്ചു. എം. ഷാഹുൽ ഹമീദ്, ഒ.കെ. ഷിബു, കെ. ശ്രീജേഷ്, പി.ടി. വിനോയ്, കെ. രാജേഷ്, വിദ്യാർഥികളായ കെ.പി. നിതിഷ്, കെ.പി. ജിഷ്ണു, ഷഹീൻ, എം. സഫ്വാൻ എന്നിവരും സംഘത്തിലുണ്ടയിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തും പന്തലൂർ പൊതുജന വായനശാലയും സംയുക്തമായാണ് പഠനപദയാത്ര സംഘടിപ്പിച്ചത്. ചിത്രം: ശാസ്ത്രസാഹിത്യ പരിഷത്തും പന്തലൂർ പൊതുജന വായനശാലയും സംയുക്തമായി നടത്തിയ കാക്രത്തോട് സംരക്ഷണ പഠനയാത്രസംഘം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story