Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 5:11 AM GMT Updated On
date_range 1 Oct 2017 5:11 AM GMTമരുതുംകാട്ടിൽ പുലി വളർത്തുപട്ടിയെ കൊന്നു; മലമ്പ്രദേശം ഭീതിയിൽ
text_fieldsbookmark_border
കല്ലടിക്കോട്: മലയോര മേഖലയിൽ വീണ്ടും പുലിയിറങ്ങി വളർത്തുപട്ടിയെ കൊന്നുതിന്നു. കരിമ്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കറിനടുത്ത് മരുതംകാട് പഴയ ജി.എൽ.പി സ്കൂൾ കെട്ടിടത്തിെൻറ പരിസരങ്ങളിലും കല്ലംകുന്നിലുമാണ് ഉൾക്കാട്ടിൽനിന്ന് ഇറങ്ങിവന്ന പുലി രാത്രിയിൽ സ്വതന്ത്രവിഹാരം നടത്തുന്നത്. ശനിയാഴ്ച രാത്രി 9.30ഓടെ മൂന്നേക്കർ കാവുങ്കൽ സുമതിയുടെ വളർത്തുപട്ടിയെ പിടിച്ച് കൊണ്ടുപോയി കൊന്നുതിന്നതാണ് ഒടുവിലത്തെ സംഭവം. വീടിെൻറ വരാന്തയിൽ നിന്നാണ് പട്ടിയെ പിടിച്ചത്. കഴിഞ്ഞമാസം മൂന്നേക്കറിലും പരിസരങ്ങളിലുമായി മൂന്ന് വളർത്ത് ആടുകളെ പുലി കൊന്നിരുന്നു. പുലിയുടെ സാന്നിധ്യം മലയോര മേഖലയിൽ ഭീതി വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story