Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 5:11 AM GMT Updated On
date_range 1 Oct 2017 5:11 AM GMTpkg രോഗപീഡകളിൽ വലഞ്ഞ് സൽമ ബീബി
text_fieldsbookmark_border
ചിറ്റൂർ: വൃക്കകൾ തകരാറിലായി ദുരിതജീവിതം തള്ളിനീക്കുകയാണ് സൽമ ബീബിയെന്ന വേയാധിക. മകളോടൊപ്പം ഇടിഞ്ഞുവീഴാറായ വീട്ടിലാണ് കഴിയുന്നത്. ഭർത്താവ് മുഹമ്മദ് മൈലിക്ക് വീടുകളിൽ ബൺ വിൽക്കലായിരുന്നു ജോലി. 30 വർഷം മുമ്പ് ഭർത്താവ് മരിച്ചതോടെ കുടുംബത്തിെൻറ ഉത്തരവാദിത്തം ഇവരുടെ ചുമലിലായി. പിന്നീട് ഭർത്താവ് ചെയ്തിരുന്ന കച്ചവടം ചെയ്താണ് കുടുംബം പുലർത്തിയത്. മക്കളെയെല്ലാം വിവാഹം കഴിപ്പിച്ചയച്ചെങ്കിലും ഭർത്താവ് ഉപേക്ഷിച്ച ഇളയ മകൾ ഇവർക്കൊപ്പമാണ് താമസം. ഒരു വർഷത്തിലേറെയായി വൃക്കകൾ തകരാറിലായ ഇവർ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. മാസം തോറും ചെറുതല്ലാത്ത ഒരു തുക ചികിത്സക്കും മരുന്നുകൾക്കുമായി ചെലവ് വരും. മകൾ കൊഴിഞ്ഞാമ്പാറയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഏകവരുമാന മാർഗം. ജീവിതദുരിതങ്ങൾക്കിടെ കൂനിന്മേൽ കുരുപോലെ ഇവർ താമസിക്കുന്ന വീടും തകരാനിരിക്കുകയാണ്. പഞ്ചായത്തിനെ നിരവധി തവണ വീടു നിർമാണവുമായി ബന്ധപ്പെട്ട് സമീപിച്ചെങ്കിലും ഒരു സഹായവും ലഭിച്ചിട്ടില്ല. pe9 സൽമ ബീബി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story