Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 5:11 AM GMT Updated On
date_range 1 Oct 2017 5:11 AM GMTകലക്കത്ത് ഭവനത്തിൽ ആദ്യക്ഷരത്തിനെത്തിയത് ആയിരങ്ങൾ
text_fieldsbookmark_border
ഒറ്റപ്പാലം: മഹാകവി കുഞ്ചൻ നമ്പ്യാരുടെ ദീപ്തസ്മരണകളുറങ്ങുന്ന കിള്ളിക്കുറുശ്ശിമംഗലത്തെ കലക്കത്ത് ഭവനത്തിൽ നൂറുക്കണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. രാവിലെ ഏഴോടെയാണ് എഴുത്തിനിരുത്തൽ ചടങ്ങുകൾ ആരംഭിച്ചത്. കലക്കത്ത് ഭവനത്തിെൻറ കളിത്തട്ടിലിൽ അണിനിരന്ന ആചാര്യന്മാർക്കുമുന്നിൽ പുത്തനണിഞ്ഞ മാതാപിതാക്കൾക്കൊപ്പം എത്തിയ കുരുന്നുകൾ ആദ്യക്ഷരം കുറിച്ചപ്പോൾ ചിലരിൽ കൗതുകവും മറ്റുചിലരിൽ ആകാംക്ഷയും പ്രകടമായി. പി. ഉണ്ണി എം.എൽ.എ, കലക്കത്ത് കൃഷ്ണൻ നമ്പ്യാർ, കലക്കത്ത് രാധാകൃഷ്‌ണൻ, പി.ടി. നരേന്ദ്ര മേനോൻ, സുകുമാരി നരേന്ദ്ര മേനോൻ, ഡോ. സദനം ഹരികുമാർ, പി.കെ.ജി. നമ്പ്യാർ, പി. ശിവദാസ്, ദേവകികുട്ടി, ഗീത മുന്നൂർകോട്, പി.കെ. കൃഷ്ണകുമാർ, രാമചന്ദ്ര പുലവർ, ശ്രീപ്രകാശ് ഒറ്റപ്പാലം, കെ. രാജീവ് തുടങ്ങിയവർ എഴുത്തിനിരുത്തൽ ചടങ്ങിന് ആചാര്യസ്ഥാനം വഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനവും കാവ്യാർച്ചനയും പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്മാരകം ചെയർമാൻ ഇ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കലാപീഠം വിദ്യാർഥിനി ജിഷയുടെ ഓട്ടന്തുള്ളലോടെയായിരുന്നു പരിപാടിയുടെ തുടക്കം. തുടർന്ന് കലാപീഠം വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. CAPTION രണ്ടു പടങ്ങൾ ചുവടെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story