Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 5:08 AM GMT Updated On
date_range 1 Oct 2017 5:08 AM GMTനാടുകാണി ചുരം മാലിന‍്യമുക്തമാക്കൽ; താൽക്കാലിക വാച്ചർമാരെ നിയമിച്ചു
text_fieldsbookmark_border
നിലമ്പൂർ: നാടുകാണി ചുരം മേഖല മാലിന‍്യമുക്തമാക്കാനുള്ള നടപടി വനം വകുപ്പ് ആരംഭിച്ചു. പ്ലാസ്റ്റിക് മാലിന‍്യം ഉൾപ്പെടെ ശേഖരിച്ച് നശിപ്പിക്കാനായി മൂന്ന് സ്ത്രീകൾ ഉൾപ്പടെ അഞ്ച് താൽക്കാലിക വാച്ചർമാരെ നിയമിച്ചു. മേഖലയിൽ വരും ദിവസങ്ങളിൽ വനം വകുപ്പിെൻറ ശക്തമായ നിരീക്ഷണവുമുണ്ടാവും. ചുരം വഴിയുള്ള വാഹനയാത്രക്കാർക്ക് പ്ലാസ്റ്റിക്കിെൻറ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകും. ഗാന്ധി ജയന്തി ദിനത്തിൽ വെള്ളക്കട്ട വനസംരക്ഷണ സമിതിയുടെ സഹകരണത്തോടെ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ലഘുലേഖകൾ വിതരണം ചെയ്യും. മുന്നറിയിപ്പ് സംവിധാനങ്ങൾക്ക് ശേഷവും ഇവിടെ മാലിന‍്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളുമെന്ന് നിലമ്പൂർ നോർത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ഡോ. ആർ. ആടലരശൻ 'മാധ‍്യമ'ത്തോട് പറഞ്ഞു. നേരത്തെ പ്ലാസ്റ്റിക് വസ്തുക്കൾ അകത്ത് ചെന്ന് ചുരം വനമേഖലയിൽ കാട്ടാന െചരിഞ്ഞിരുന്നു. ഈ സാഹചര‍്യത്തിലാണ് പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരെ വനം വകുപ്പ് നടപടി ശക്തമാക്കിയത്. പടം:1 നാടുകാണി ചുരം മാലിന്യമുക്തമാക്കുന്നതിെൻറ ഭാഗമായി വനംവകുപ്പ് നിയമിച്ച സ്ത്രീ വാച്ചർമാർ റോഡ് ശൂചീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story