Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2017 4:06 PM GMT Updated On
date_range 5 May 2017 4:06 PM GMTവീണ്ടും ഡിഫ്തീരിയ: ഒരു കുട്ടിക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
text_fieldsbookmark_border
മലപ്പുറം: ജില്ലയിൽ ഒരു ഡിഫ്തീരിയ കേസുകൂടി സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശിയായ ഒമ്പതുകാരനാണ് പുതുതായി രോഗം കണ്ടെത്തിയത്. തുവ്വൂർ, എടപ്പറ്റ എന്നിവിടങ്ങളിലെ രണ്ട് കുട്ടികൾക്കും നേരത്തേ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇൗ വർഷം ഇതുവരെ 19 പേർ ഡിഫ്തീരിയ ലക്ഷണങ്ങളുമായി ചികിത്സ തേടി. മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗം കണ്ടെത്തിയ കുട്ടി പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ലെന്ന് ആർ.സി.എച്ച് ഒാഫിസർ ഡോ. രേണുക പറഞ്ഞു. ഡിഫ്തീരിയ വീണ്ടും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ എ.ഡി.എം ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ വി. രാമചന്ദ്രെൻറ അധ്യക്ഷതയിൽ വ്യാഴാഴ്ച വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേർന്നു. ജില്ലയിൽ ഏഴിനും 16നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 86 ശതമാനവും ഒരു വയസ്സുവരെയുള്ള കുട്ടികളിൽ 93 ശതമാനവും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം രണ്ടു പേർ മരിക്കുകയും നിരവധിപേർക്ക് രോഗം കണ്ടെത്തുകയും ചെയ്തിരുന്നു. കുത്തിവെപ്പിനോട് ഭൂരിപക്ഷവും അനുകൂലിക്കുന്നുണ്ടെങ്കിലും ചിലർ വിസമ്മതിക്കുന്നതായി ഡോ. രേണുക ചൂണ്ടികാട്ടി. വെട്ടം, വളവന്നൂർ, പൂക്കോട്ടൂർ, കുറ്റിപ്പുറം ആരോഗ്യ ബ്ലോക്കുകളിൽ കുത്തിവെപ്പ് എടുക്കാനുള്ളവരുടെ എണ്ണം കൂടുതലാണ്. ജില്ലയിൽ താമസിക്കുന്ന മറ്റുസംസ്ഥാനങ്ങളിലെ കുട്ടികളിൽ ഭൂരിപക്ഷവും കുത്തിവെപ്പ് എടുക്കാത്തവരാണ്. ഇവർക്കും മറ്റു കുട്ടികൾക്കും കുത്തിവെപ്പ് നൽകാൻ നടപടി സ്വീകരിക്കും. സമ്പൂർണ കുത്തിവെപ്പ് ലക്ഷ്യമിടുന്ന ‘ഇന്ദ്രധനുസ്സ്’ പദ്ധതിയുടെ നാലാംഘട്ടത്തിെൻറ രണ്ടാം റൗണ്ട് ഇൗ മാസം എട്ടിന് ആരംഭിക്കും. ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും അടങ്ങുന്ന സംഘം വീടുകളിൽ എത്തി േബാധവത്കരണവും കുത്തിവെപ്പും നൽകും. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും ശക്തമാക്കും. അവലോകന യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, വിവിധ വകുപ്പുകളുടെ ചുമതലയുള്ളവർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story